കുന്നത്തൂർ : പതിനൊന്നുവയസുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് പിടിയിൽ. മൈനാഗപ്പള്ളി കടപ്പ ചിറയുടെ തെക്കതിൽ രതീഷ് എന്ന റഷീദാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ശേഷം ഇയാൾ ഭാര്യയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും മർദനം തുടർന്നു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ മകൻ അൽത്താഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി അവശനായി കുഴഞ്ഞു വീണതോടെ മാതാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അൽത്താഫ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |