മലയാളത്തിന്റെ പൗരുഷമുദ്രയാണ് മമ്മൂട്ടി എന്ന പേര്. ആ പേരിനൊപ്പം കാലം എഴുപതാണ്ടെന്നു കൂടി എഴുതിച്ചേർക്കുമ്പോൾ ചെറുപ്പത്തിന്റെയും പ്രസരിപ്പിന്റെയും രണ്ട് ഉഷ്ണപ്രവാഹങ്ങൾ കൂടിച്ചേർന്നു പിറക്കുന്നത് മായായൗവനത്തിന്റെ മനോഹരവേഗം. കാമറയ്ക്കു മുന്നിൽ ആദ്യം നിന്ന ഇരുപതാം വയസ്സിലെ അതേ ആവേശം തന്നെ സിനിമയോട് നടന് ഇപ്പോഴും. ആരാധകർ നടനെ എതു പേരിൽ വിളിക്കണമെന്ന മുഹമ്മദ്കുട്ടിയുടെ സന്ദേഹത്തിൽ പിറന്ന സജിൻ എന്ന പേരിന് ഫിലിം റീലിൽ അല്പദൈർഘ്യമേ ഉണ്ടായുള്ളൂ. പേരിന്റെ പരിണാമമില്ലാതെ പിറന്ന കൗതുകം പോലെ ടൈറ്റിലിൽ മമ്മൂട്ടി എന്ന പേരു തെളിഞ്ഞു. ആ പേരു പിന്നെ മലയാളത്തിന്റെ ഹൃദയത്തിൽ ആരാധനാമുദ്രയായി പതിഞ്ഞു. ഒരേയൊരു മമ്മൂട്ടിക്ക് നാളെ എഴുപതാം പിറന്നാൾ. നടനമുദ്രകളുടെ തീരാവിസ്മയം ചേർന്ന മായാങ്കമാണ്, മമ്മൂട്ടി എന്ന സിനിമാക്കാലം. നാളത്തെ പത്രത്തിൽ വായിക്കുക.
എഴുപതാം വയസിലും നല്ല ചുറുചുറുക്കോടെ മമ്മൂട്ടിയെ കാണാൻ കഴിയുന്നത് തന്നെ സന്തോഷമാണ്. ഈ ചുറുചുറുക്ക് മമ്മൂട്ടി എന്ന നടന്റെ വിജയം കൂടിയാണ്. ശരീരം, ശബ്ദം, ആരോഗ്യമൊക്കെ സംരക്ഷിക്കാൻ മമ്മൂട്ടി എപ്പോഴും ജാഗ്രത കാണിച്ചിരുന്നു. മാതൃതയാണ് മമ്മൂട്ടി. ഏത് കോസ്റ്റ്യൂമും ഇത്രയേറെ ഇണങ്ങുന്ന വേറെ നടനില്ല. പച്ചയായ മനുഷ്യനും കൂടിയാണ്
- മധു
എല്ലായ്പോഴും കൃത്യസമയത്ത് ലൊക്കേഷനിലെത്തുന്ന മമ്മൂട്ടി എന്നെ ഒരുപാട് അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കൽപോലും നടനെത്താൻവേണ്ടി കാത്തിരിക്കുകയെന്ന ഒരനുഭവും ഉണ്ടായിട്ടില്ല.ഒരൊന്നാന്തരം പ്രൊഫഷനലാണ് അദ്ദേഹം
- അടൂർ ഗോപാലകൃഷ്ണൻ
അഭിനയത്തിന്റെ രാജകല മമ്മൂട്ടിയിൽ കാണാൻ കഴിയും. 'ഒരു വടക്കൻ വീരഗാഥ' പ്രേക്ഷകർ കാണുന്ന രൂപത്തിൽ സിനിമയായി വന്നത് അതിൽ ചന്തുവെന്ന കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്്പിക്കാൻ തീരുമാനിച്ചതോടെയാണ്
- ഹരിഹരൻ
മമ്മൂട്ടിയെ തേടിവന്നതെല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ. ഒരേ പോലത്തെ കഥാപാത്രമായി എത്തി പ്രേക്ഷകനെ ഇതേവരെ മടുപ്പിച്ചില്ല. ഏത് കഥാപാത്രമായും പകർന്നാട്ടം നടത്താൻ പാകപ്പെടുന്ന ഉടൽ. ഒപ്പം മനസും. അപ്പോൾ യാത്ര മഹത്തരമാവും. അരനൂറ്റാണ്ട് പിന്നിടുകയും ചെയ്യും
- സേതുമാധവൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |