കൊടുങ്ങല്ലൂർ: സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് അറുന്നൂറ് മൊബൈൽ ഫോണും ആറായിരം മൊബൈൽ അക്‌സസറീസും ഉപയോഗിച്ച് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പത്തിൽ മമ്മൂട്ടി ചിത്രം തയ്യാറാക്കി.
മമ്മൂട്ടി ആരാധകനായ കൊടുങ്ങല്ലൂർ എം ടെൽ മൊബൈൽസിന്റെ ഉടമസ്ഥനായ അനസിന്റെ മൂന്ന് ഷോപ്പുകളിൽ നിന്നെടുത്ത സാമഗ്രികളാണ് ഉപയോഗിച്ചത്. കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്റർ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈൽഫോൺ ചിത്രമൊരുങ്ങിയത്. മൊബൈൽ ഫോൺ ചിത്രമാക്കി മാറ്റാൻ പത്ത് മണിക്കൂറെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും, സ്‌ക്രീൻ ഗാർഡ് ഡാറ്റാ കേബിളും ഇയർഫോണും ചാർജറും ഉൾപെടുന്ന മൊബൈൽ അനുബന്ധ സാമഗ്രികൾ ചിത്രത്തിന് നിറം പകർന്നു. ചിത്രകലയിലെ നൂറ് മീഡിയങ്ങൾ ലക്ഷ്യമാക്കിയുള്ള ചിത്രംരചനയിൽ എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈൽ ഫോൺ. കാമറാമാൻ സിംബാദും ഫെബിയും റിയാസും എം ടെൽ മൊബൈൽസിലെ സ്റ്റാഫുകളായ അംഷിത്, ഫൈസൽ, സാദിക്ക്, റമീസ്, തൊയിബ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. എം ടെൽ അനസിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |