തിരുവനന്തപുരം: മറ്റ് ജില്ലകളിലേക്കും നിപ പ്രതിരോധ നടപടി തുടങ്ങാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് നിപ കൺട്രോൾ സെല്ലും തുറന്നു. നിലവിൽ നിരീക്ഷണത്തിലുള്ളവരിൽ രണ്ടു പേർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്.
നിരീക്ഷത്തിലുള്ളവരുടെ സമ്പർക്കപ്പട്ടികയിൽ വിവിധ ജില്ലക്കാരുണ്ടെന്ന നിഗമനത്തെ തുടർന്നാണ് പ്രതിരോധം വ്യാപിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി ജില്ലകൾക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം നിപ കണ്ടെത്തിയ കോഴിക്കോട്ടെ എല്ലാ ആശുപത്രികളിലെയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്‌ദ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദ്ദേശം നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യണം.
ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ എം.ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി, അഡിഷണൽ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |