തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം ഒൻപതിലേയ്ക്ക് മാറ്റി. ഇന്നലെ ഈ കോടതിയിൽ സിറ്റിംഗ് ഇല്ലാതിരുന്നതാണ് കാരണം.
മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് ഇനി വാദം കേൾക്കേണ്ടത്. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹർജിയിൽ വാദം പൂർത്തിയായിരുന്നു. വ്യാഴാഴ്ച പരിഗണിയ്ക്കുമ്പോൾ ഇതിൽ വിധി പറയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |