ചങ്ങനാശേരി : ആരവവും ആഘോഷങ്ങളുമില്ലാതെ അടിയന്തര കോലങ്ങൾ മാത്രം എഴുന്നള്ളിച്ച് പതിനേഴ് ദിവസം നീണ്ടു നിന്ന നീലംപേരൂർ പൂരം പടയണിക്ക് സമാപനം. ഇന്നലെ രാത്രി നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ അത്താഴ പൂജയ്ക്ക് ശേഷം കൊല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സർവ പ്രായശ്ചിത്തം നടത്തി. ദേവസ്വം പ്രസിഡന്റ് സി.കരുണാകര കൈമൾ ചേരമാൻ പെരുമാൾ സ്മാരക മണ്ഡപത്തിലെത്തി അനുജ്ഞ വാങ്ങി. ചൂട്ട് വെളിച്ചത്തിൽ ഒന്നേകാൽ കോൽ വേലയന്നവും മൂന്നേ കാൽ കോൽ പൊക്കമുള്ള അന്നവും തിരുനടയിൽ സമർപ്പിച്ചു. മഠത്തിൽ ഗോപകുമാറിന്റെ നേതൃത്വത്തിൽ അരിയും തിരിയും സമർപ്പിച്ചതോടെ പടയണിക്ക് സമാപ്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |