കൊച്ചി: കേരളത്തിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ സംരംഭത്തിൽ പ്രമുഖ വ്യവസായി 750 കോടി രൂപ നിക്ഷേപിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ പക്കൽ നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ റുവൈസ്, ഇല്യാസ്, അസീൽ, കോട്ടയം സ്വദേശികളായ സനൂപ് അലിയാർ, ഫൈസൽ എന്നിവരെയാണ് എറണാകുളം നോർത്ത് എസ്.ഐ സിബി ടോം, എസ്.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പണം തട്ടിയത്. മെഡിക്കൽ സംരംഭത്തിൽ രോഗികളുടെ വിവരങ്ങൾ അടങ്ങിയ ഒരു സോഫ്‌റ്റ്‌വെയർ ഉണ്ടാകുമെന്നും ഇതിന് 10കോടി വില വരുമെന്നുമാണ് പ്രതികൾ ഡോക്ടറോട് പറഞ്ഞിരുന്നത്. സോഫ്‌റ്റ്‌വെയർ വാങ്ങാൻ തങ്ങൾ 9.48 കോടി രൂപ നിക്ഷേപിച്ചതിന്റെ രേഖകളും ഡോക്ടറെ കാണിച്ചു. ബാക്കി 52 ലക്ഷം നൽകിയാൽ 750 കോടിയുടെ 10 ശതമാനം ഡോക്ടർക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. ഡോക്ടറിൽ നിന്ന് പണം വാങ്ങിയ ഇവർ പിന്നീട് ബന്ധപ്പെടാതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |