ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് സേലം സ്വദേശിയായ വിദ്യാർത്ഥി അഭിലാഷ് (19) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷ ജയിക്കാനുള്ള മൂന്നാമത്തെ ശ്രമത്തിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നു.
പരീക്ഷയിൽ ജയിക്കാനായി മാതാപിതാക്കൾ നിർബന്ധിച്ചിരുന്നെന്നും വിദ്യാർത്ഥി കടുത്ത മാനസിക പ്രതിസന്ധി നേരിട്ടിരുന്നതായും വിവരമുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഡി.എം.കെ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നില്ലെന്നും , വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും എ.ഐ.എ.ഡി.എം.കെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |