ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിലെ 5.59 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 5.30 ശതമാനമായി താഴ്‌ന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് പ്രധാന നേട്ടം. തുടർച്ചയായ രണ്ടാംമാസമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കുള്ളിൽ തുടരുന്നത്.
അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ആറു ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇതു പരിധി ലംഘിച്ചാൽ മുഖ്യ പലിശനിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. കഴിഞ്ഞ മേയിലും ജൂണിലും നാണയപ്പെരുപ്പം ആറു ശതമാനത്തിനുമേൽ ആയിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പലിശനിരക്ക് വർദ്ധന ഒഴിവാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |