കൊച്ചി: ഗർഭാവസ്ഥയിൽ ഗുരുതരമായ രോഗം കണ്ടെത്തിയ കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തി ഭേദപ്പെടുത്തി. രണ്ടാഴ്ച വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞ് 51 ദിവസം കഴിഞ്ഞ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.
ആലുവ സ്വദേശികളായ മോബി -കപിൽ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് ആലുവയിലെ ആശുപത്രിയിലെ പരിശോധനകളിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയത്. എറണാകുളം ലിസി ആശുപത്രിയിൽ ജൂലായ് 19ന് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി. ചീഫ് പീഡിയാട്രിക് സർജൻ ഡോ. ജോയ് മാമ്പിള്ളിയുടെ നേതൃത്വത്തിൽ ഡയഫ്രമാറ്റിക് ഹെർണിയക്കുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തി. ശ്വാസകോശത്തിലെ ധമനികളിലെ സമ്മർദ്ദം കൂടുതലാണെന്നും കണ്ടെത്തി. വൃക്കയ്ക്ക് തകരാർ കണ്ടതിനാൽ നാലുദിവസം ഡയാലിസിസിന് വിധേയനാക്കി. 45 ദിവസങ്ങൾക്കു ശേഷമാണ് കുഞ്ഞ് ഓക്സിജന്റെ സഹായമില്ലാതെ സ്വയം ശ്വസിക്കാനാരംഭിച്ചത്.
ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ എന്നിവർ കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് കുഞ്ഞിനേയും കുടുംബത്തെയും യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |