തിരുവനന്തപുരം: ഗണേശോത്സവ ആഘോഷങ്ങൾ ഇന്നലെ വൈകിട്ട് ശംഖുംമുഖത്ത് നടന്ന വിഗ്രഹ നിമജ്ജനത്തോടെ സമാപിച്ചു. കഴിഞ്ഞ 7 മുതൽ ആരംഭിച്ച 9 ദിവസത്തെ പൂജാചടങ്ങുകൾക്കാണ് സമാപനമായത്.
ജില്ലയിലെ പ്രധാന കേന്ദ്രത്തിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങളും നൂറുകണക്കിന് വീടുകളിൽ പൂജചെയ്ത ഗണപതി വിഗ്രഹങ്ങളും ഉച്ചയ്ക്ക് രണ്ടോടെ പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിലെത്തിച്ചു. തുടർന്ന് ക്ഷേത്രമേൽശാന്തി പകർന്ന് നൽകിയ ദീപം ഗണേശവിഗ്രഹങ്ങൾക്ക് മുന്നിൽ തെളിച്ചതോടെ നിമജ്ജനത്തിനായി വിഗ്രഹങ്ങൾ ശംഖുംമുഖം ആറാട്ടുകടവിലേക്ക് കൊണ്ടുപോയി.
ആറാട്ടുകടവിൽ നടന്ന ഗണേശോത്സവ മഹായജ്ഞത്തിന് തന്ത്രിമുഖ്യന്മാർ നേതൃത്വം നൽകി. വൈകിട്ട് പൂജാചടങ്ങുകൾ അവസാനിച്ച ശേഷം ശിവഗിരി ശ്രീനാരായണ ഗുരുകുലം റെഗുലേറ്ററി സെക്രട്ടറി സ്വാമി ത്യാഗീശ്വര നിമജ്ജനം ഉദ്‌ഘാടനം ചെയ്‌തു. ട്രസ്റ്റ് മുഖ്യ കാര്യദർശി എം.എസ്. ഭുവനചന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |