ബീജിംഗ് : ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്കകൾക്കിടയാക്കുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ അ ഞ്ച് ദിവസത്തിനുള്ളിൽ 152 പ്രാദേശിക കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ അധികൃതർ ഫുജിയാനിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. ഇതോടെ പ്രവിശ്യയിലെ നഗരങ്ങളിൽ നിന്ന് രാജ്യത്തിലെ മറ്റുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ചൈനീസ് സർക്കാർ മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാര സീസണും ഒരാഴ്ച നീണ്ടു നിൽക്കുന്ന ദേശീയ ദിന അവധിക്കാലവും അടുത്താഴ്ച വരുന്ന ശരത്കാല ഉത്സവകാല അവധിയും മുൻനിർത്തിയാണ് യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെക്കു കിഴക്കൻ ഫുജിയാൻ പ്രവിശ്യയിൽ നിന്നാണ് സെപ്റ്റംബർ മുതൽ ചൈനയിലുണ്ടായ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ വടക്ക് കിഴക്കൻ നഗരമായ ജിലിൻ, തെക്ക് മാവോമിംഗ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ ജനങ്ങളോടും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഷാൻഷി, ഹീലോങ്ജിയാങ് പ്രവിശ്യകളിലും ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ജനങ്ങൾക്ക് മേൽകടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കരുതെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ചൈനീസ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് മുതൽ ചൈനയുടെ സേവന മേഖല വളരെ ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരിന്നുവെങ്കിലും ഫുജിയാനിലെ കൊവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വാണിജ്യ മേഖലയിൽ തിരിച്ചടികൾ ഉണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |