കോട്ടയം: വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയിൽ അഖിലിനെ (ലെങ്കോ-32) ആണ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 20 വർഷം തടവ്. 2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലെങ്കോയെ പിടികൂടുന്നതിനായാണ് വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയ പൊലീസുകാരെ മരക്കമ്പ് ഉപയോഗിച്ച് പ്രതി ആക്രമിച്ചെങ്കിലും എസ്.ഐയും സംഘവും കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 ഓളം കേസുകളുണ്ട്. വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |