23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കൊവിഡ് മൂന്നാംതരംഗം നേരിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ 100കിടക്കകളുള്ള രണ്ട് പുതിയ അത്യാധുനിക ഐ.സി.യുകളുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.
ആദ്യഘട്ടത്തിൽ ഈ ഐ.സി.യുകൾക്കായി 17 വെന്റിലേറ്ററുകളാണുള്ളത്. എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് രോഗികൾ കൂടിയാൽ ഇവിടേക്ക് മാറ്റാനാകും. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് ഐ.സി.യു സജ്ജമാക്കിയത്. മൈനർ പ്രൊസീജിയർ റൂം, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളെ നിരീക്ഷിക്കാൻ സെൻട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനുമുണ്ട്. ഇവിടെയിരുന്ന് ഡോക്ടർമാർക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ സജ്ജമാക്കിയത്.
@ആധുനിക സംവിധാനങ്ങൾ
ഓരോവാർഡിലും ഒരു ഐ.സിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും
ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ കണക്ഷൻ
അടിയന്തരഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനം
രോഗികളെ 24മണിക്കൂറും നിരീക്ഷിക്കാൻ എല്ലാകിടക്കകളിലും മൾട്ടി പാരാമീറ്റർ മോണിറ്റർ സംവിധാനം
രോഗികളുടെ സമ്മർദം കുറയ്ക്കാൻ മൂസിക് സിസ്റ്റം, ടി.വി, അനൗൺമെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |