കൊച്ചി: 1.4 കിലോ ആംബർഗ്രീസുമായി (തിമിംഗല ഛർദി) മൂന്ന് ലക്ഷദ്വീപ് സ്വദേശികളെ വനംവകുപ്പ് അധികൃതർ പിടികൂടി. അന്ത്രോത്ത് അമ്പാത്തിച്ചേറ്റ വീട്ടിൽ അബു മുഹമ്മദ് അൻവർ (30), പുതിയ സ്രാമ്പിക്കൽ വീട്ടിൽ പി.എസ്. മുഹമ്മദ് ഉബൈദുള്ള (29), പുതിയ ഇല്ലം വീട്ടിൽ സിറാജ് (39) എന്നിവരെയാണ് എറണാകുളം വനം വിജിലൻസ് ഡി.എഫ്.ഒ യുടെ നേതൃത്വത്തിലുള്ള സംഘം വൈറ്റിലയിൽ നിന്ന് പിടികൂടിയത്. പിടിച്ചെടുത്ത ആംബർഗ്രീസിന് 50 ലക്ഷം രൂപ വിലയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ എത്തിയ പ്രതികൾ ഹോട്ടലിൽ താമസിച്ച് ആംബർഗ്രീസ് വിൽക്കാൻ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതികളെ പിന്തുടർന്ന ഉദ്യോഗസ്ഥർ സാധനം വാങ്ങാനെന്ന വ്യാജേന വൈറ്റിലയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ആദ്യം സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരോട് ഒരു കോടിരൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. തൊണ്ടിമുതലും പ്രതികളെയും മേയ്ക്കപ്പാറ ഫോറസ്റ്റ് ഡിവിഷനിലേക്ക് കൈമാറി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |