കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ച ചില പുത്തൻ രീതികളിലൊന്നാണ് ക്വാറന്റൈൻ. രോഗാണുവിനെ നേരിടാൻ സ്വീകരിക്കേണ്ടി വന്ന വഴികൾ ഒരു വിഭാഗം സിനിമകളുടെ ഉദയത്തിനും കാരണമായിട്ടുണ്ട്. ജയസൂര്യ നായകനായി രഞ്ജിത്ത് ശങ്കർ സംവിധാനം നിർവ്വഹിച്ച 'സണ്ണി' അത്തരമൊരു സിനിമയാണ്. നാല് മതിലുകൾക്കുള്ളിൽ സ്വയം അടച്ചിടാൻ നിർബന്ധിതനായ മനുഷ്യന്റെ 'ക്വാറന്റൈൻ സിനിമ'.
ജീവിതം സാഹചര്യം ബിസിനസുകാരനാക്കിയ സംഗീതജ്ഞനാണ് സണ്ണി. , പക്ഷെ കരിയറിലും ജീവിതത്തിലും പരാജിതനാണ് താൻ എന്ന് തിരിച്ചറിവിലാണ് ജീവിക്കുന്നത്. ദുബായിലെ ബിസിനസിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് ഒളിച്ചോട്ടമെന്ന നിലയിൽ കൊവിഡ് കാലത്ത് കേരളത്തിലെത്തുന്ന സണ്ണി ഒരു മുന്തിയ ഹോട്ടലിൽ ക്വാറന്റൈനിൽ താമസിക്കുന്നു. എത്തിയപാടെ നിറുത്താതെ മദ്യപാനം. ഇടയ്ക്ക് സുഹൃത്തായ 'കോഴി'യെ വിളിച്ചു സംസാരിക്കുന്ന അയാളെ ഒന്നും തന്നെ സന്തോഷിപ്പിക്കുന്നില്ല. കൊണ്ട് വന്ന കുപ്പി കാലിയായതോടെ സണ്ണിയുടെ മദ്യപാനവും മുടങ്ങി. മദ്യം വാങ്ങാനായി വിളിച്ചവരൊക്കെ അയാളെ കൈയൊഴിയുന്നു. ക്വാറന്റൈൻ കാര്യങ്ങൾ ചോദിക്കാൻ ഫോൺ വിളിക്കുന്ന പൊലീസുകാരനോട് വരെ മദ്യം വാങ്ങിത്തരണമെന്ന് പറയുന്ന സണ്ണി ഏകാന്തതയെ നേരിടാൻ ഒരുപിടി ആളുകളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു. ഗർഭിണിയായ ഭാര്യയുമായി ഡിവോഴ്സിന്റെ വക്കിലെത്തി നിൽക്കുന്ന സണ്ണിയെ ജീവിതത്തിന്റെ ബാദ്ധ്യതകളും ക്വാറന്റൈൻ എന്ന പുത്തൻ വെല്ലുവിളിയും മാനസികമായി വരിഞ്ഞുമുറുക്കുന്നു. ആത്മഹത്യയുടെ ഗർത്തത്തിലേക്ക് വഴുതി വീഴാതെയിരിക്കാൻ സണ്ണിക്ക് സാധിക്കുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം. സണ്ണിക്ക് മാനസിക പിന്തുണ നൽകാൻ വിളിക്കുന്ന നല്ല മനസുള്ള അപരിചിതനായ ഡോക്ടറും മറ്റു കഥാപാത്രങ്ങളും ശബ്ദം മാത്രമായി ഒതുങ്ങുന്നുവെങ്കിലും അയാളുടെ ജീവിതത്തിലെ പ്രതീക്ഷ നിലനിറുത്താൻ പലരും നിർണായകമാണ്.
ക്വാറന്റീനിൽ മറ്റുള്ളവരിൽ നിന്ന് സ്വയം അകന്നുനിൽക്കേണ്ടിവന്ന, അല്ലെങ്കിൽ അത് സ്വയം അനുഭവിച്ച വ്യക്തികളെക്കുറിച്ച് നമ്മൾ ഓരോരുത്തരും നിരവധി കഥകൾ കേട്ടിട്ടുള്ള ഒരു സമയത്ത്, സണ്ണിയും അദ്ദേഹത്തിന്റെ കയ്പേറിയ പോരാട്ടങ്ങളും മിക്കവർക്കും ആപേക്ഷികമാണ്. അവന്റെ ആത്മാവിനെ തകർക്കുന്നതോ അല്ലെങ്കിൽ പ്രതീക്ഷകൾ ഉയർത്തുന്നതോ ആയ ഏറ്റവും ചെറിയതും സങ്കീർണ്ണവുമായ കാര്യങ്ങൾ, ഒറ്റയ്ക്കിരിക്കുന്നതിന്റെ ഭീകരത, അവയെല്ലാം നമ്മളെല്ലാവരും അനുഭവിച്ച വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ യാത്രയാക്കുന്നു.
ആശ്വാസത്തിനായി തീവ്രമായി ആഗ്രഹിക്കുന്ന ആളായി ജയസൂര്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സണ്ണി എന്ന കഥാപാത്രം പ്രകടിപ്പിക്കുന്ന സൂക്ഷ്മമായ ഞരക്കങ്ങളും മുറുമുറുപ്പുകളും പോലും അയാൾ കടന്നു പോകുന്നത് എത്രമാത്രം കയ്പുള്ള അനുഭവമാണെന്ന് പ്രേക്ഷകരെ കാണിക്കുന്നു. ചിത്രത്തിന്റെ ആദ്യാവസാനം ഫ്രെയിമിലുള്ള ഒരേയൊരു കഥാപാത്രം എന്നത് കൊണ്ട് തന്നെ നല്ല വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്.
നായകനായ ജയസൂര്യ മാത്രമുള്ള വൺ-മാൻ സിനിമയാണ് സണ്ണി. ബാക്കി പ്രധാന കഥാപാത്രങ്ങളെല്ലാം ശബ്ദങ്ങൾ മാത്രമാണ്. ചുരുക്കത്തിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിനൊപ്പം ഒന്നര മണിക്കൂർ ക്വാറന്റൈൻ ഇരിക്കുന്ന അനുഭവമാണ് പ്രേക്ഷകന് ലഭിക്കുക. സിനിമയെന്ന് നിലയിൽ പ്രേക്ഷകന്റെ ക്ഷമയെ ഏറെ പരീക്ഷിക്കുന്ന ഒരു ചിത്രമാണിത്. ഒരു ഹോട്ടൽ റൂമിൽ ഒതുങ്ങുന്നതും മറ്റ് കൗതുകമുണർത്തുന്ന കാര്യങ്ങൾ നടക്കാത്തതും ഒരു വെല്ലുവിളി തന്നെയാണ്. അത് കൊണ്ടൊക്കെ തന്നെ ഇത്തരമൊരു പരീക്ഷണ ചിത്രം ചെയ്ത അണിയറ പ്രവർത്തകർ പ്രശംസ അർഹിക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു ഹാർഡ്-കോർ ഫിലിം പ്രേമിയല്ലെങ്കിൽ, ഈ സിനിമ നിങ്ങൾക്ക് അനുയോജ്യമല്ലായിരിക്കാം. കൂടാതെ, സിനിമയുടെ ആദ്യ നിമിഷങ്ങൾ അതിൽ കാണിക്കുന്ന ഹോട്ടലിന്റെയും അതിന്റെ ക്വാറന്റൈൻ സേവനങ്ങളുടെയും പരസ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
മഹാമാരിക്ക് ശേഷമുള്ള ലോകത്തെ, സ്ക്രീനിൽ അതേപടി അവതരിപ്പിക്കാൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ വൺ മാൻ സിനിമ എന്നതൊഴിച്ചാൽ മറ്റു പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമായി സണ്ണി ഒതുങ്ങുന്നു.
ഛായാഗ്രഹണം കുറച്ചുകൂടി പരീക്ഷണങ്ങൾക്ക് വിധേയമാകാമായിരുന്നു. പശ്ചാത്തല സംഗീതം സിനിമാ അനുഭവം ഉയർത്തുന്നതിൽ നിർണായ പങ്ക് വഹിക്കുന്നുണ്ട്.
ക്വാറന്റൈൻ പോലെ നമ്മൾ ഒറ്റപ്പെടുന്ന ഘട്ടങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവരെ മുറുകെപ്പിടിക്കുന്നത് പ്രധാനമാണെന്ന് സണ്ണി പറയുന്നു. ഈ ആശയം പ്രേക്ഷകരിലെത്തിക്കാൻ മന്ദഗതിയിലുള്ള കഥപറച്ചിൽ വിലങ്ങുതടിയാണെങ്കിലും ജയസൂര്യയുടെ പ്രകടനത്തിന് വേണ്ടി കണ്ടിരിക്കാവുന്ന ചിത്രമാണ് സണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |