എടത്തനാട്ടുകര: എടത്തനാട്ടുകര ഭാഗത്തെ മലയോര മേഖലകളിലെ റബർ തോട്ടങ്ങളിൽ വന്യജീവികളുടെ അക്രമണം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്നും സംയുക്ത റബർ ടാപ്പിംഗ് തൊഴിലാളി സംസ്ഥാന സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു.
ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലംപള്ളിയാലിൽ പുലിയുടെ ആക്രമണം നടന്ന സ്ഥലത്ത് യോഗം ചേർന്നത്. പുലിയെ പിടിക്കാൻ പിലാച്ചോലയിൽ വനപാലകർ സ്ഥാപിച്ച കൂട് എൻ.എസ്.എസ് എസ്റ്റേറ്റ് പരിസരത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, എം.എൽ.എ, ഡി.എഫ്.ഒ എന്നിവർ പരാതി നൽകാനും യോഗത്തിൽ തീരുമാനിച്ചു. കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് ചേരിപറമ്പ് അദ്ധ്യക്ഷനായി. സംസഥാന സെക്രട്ടറി ഹനീഫ് കീഴാറ്റൂർ, കെ. ഇബ്രാഹിം, കെ. ഏലിയാസ്, പി. മജീദ്, ടി.കെ. ഷരീഫ്, വി. ബഷീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |