വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയത് കൈനിറയെ സമ്മാനങ്ങളുമായി. കൂടിക്കാഴ്ച നടത്തിയ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവർക്കെല്ലാം മോദി വിശിഷ്ട സമ്മാനങ്ങൾ നൽകി.
കമല ഹാരിസിന് ഗുലാബി മീനാകാരി ചെസ് സെറ്റാണ് സമ്മാനിച്ചത്. പുണ്യ നഗരമായ കാശി കേന്ദ്രീകരിച്ചുള്ള കരകൗശല വിഭാഗമാണ് മീനാകാരി. വിവിധ വർണ്ണങ്ങളുള്ള കരുക്കളോരോന്നും കൈകൾകൊണ്ട് നിർമ്മിച്ചത്. ഇത് കൂടാതെ കമലയുടെ പൂർവികരുടെ ഓർമ്മകളുണർത്തുന്ന വിശേഷ സമ്മാനം കൂടി നല്കി. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കമലയുടെ മുത്തച്ഛന്റെ പഴയ സർക്കാർ നോട്ടിഫിക്കേഷനുകളുടെ കോപ്പിയായിരുന്നു അത്.
ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് വെള്ളി നിറത്തിലുള്ള ഗുലാബി മീനാകാരി കപ്പലും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്ക് ചന്ദനം കൊണ്ടുണ്ടാക്കിയ ബുദ്ധ പ്രതിമയും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |