SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 PM IST

സിവിൽ സർവീസ്: ആദ്യ നൂറിൽ പത്ത് മലയാളികൾ, കെ.മീരയ്ക്ക് ആറാം റാങ്ക്

meera

ശുഭംകുമാർ ഒന്നാമൻ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്കിന്റെ മിന്നും വിജയം നേടിയ തൃശൂർ സ്വദേശി കെ.മീര ഉൾപ്പെടെ ആദ്യ നൂറു റാങ്കിൽ 10 മലയാളികൾ. മുംബയ് ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗ് ബിരുദം നേടിയ ബീഹാർ സ്വദേശി ശുഭംകുമാറിനാണ് 2020ലെ പരീക്ഷയിൽ ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയ് എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഭോപ്പാൽ എം.എ.എൻ.ഐ.ടിയിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ് ജാഗ്രതി അവസ്തി.

മീരയ്ക്കു പുറമേ, മിഥുൻ പ്രേംരാജ് (12), കരിഷ്മ നായർ (14), പി. ശ്രീജ (20), വി.എസ്. നാരായണ ശർമ്മ (33), അപർണ രമേഷ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുതൻ (57), എം.ബി. അപർണ (62),ആര്യ നായർ (113), കെ.എം. പ്രിയങ്ക (121), കെ.എസ്. ഷഹൻഷ (142), പി. ദേവി (143), അനന്തു ചന്ദ്രശേഖർ (145), എ.ബി. ശിൽപ (147), പി.എം. മിന്നു (150), രാഹുൽ എൽ. നായർ (154), അഞ്ജു വിൽസൻ (156), എസ്.എസ്. ശ്രീതു (163), രേഷ്മ എ.എൽ (256), കെ. അർജുൻ (257), പി.ജെ. അലക്സ് അബ്രഹാം (299), മെർലിൻ സി. ദാസ് (307) എസ്. അശ്വതി (481) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മലയാളികൾ.

തൃശൂർ തിരൂർ പോട്ടോർ സ്വദേശിയായ മീര (27) നാലാമത്തെ ശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. മെക്കാനിക്കൽ എൻജിനിയറിംഗ് ബുദധാരിയായ മീര പോട്ടോർ കണ്ണമാട്ടിൽ വീട്ടിൽ ബിൽഡിംഗ് കോൺട്രാക്ടർ രാമദാസന്റെയും മുണ്ടത്തിക്കോട് എൻ.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപിക രാധികയുടെയും മകളാണ്.

12-ാം റാങ്കുകാരൻ മിഥുൻ രാജ് എം.ബി.ബി.എസ് ബിരുദധാരിയാണ്. അഞ്ചാമത്തെ ശ്രമത്തിലാണ് ഉയർന്ന റാങ്ക് നേടിയത്. വടകരയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. പ്രേംരാജിന്റെയും ഡോക്ടേഴ്സ് ലാബ് മാനേജർ ഡോ.ബിന്ദുവിന്റെയും മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVIL SERVICE RESULT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.