SignIn
Kerala Kaumudi Online
Saturday, 27 April 2024 4.39 AM IST

സ്‌നേഹനൂലിഴകളാൽ ഹൃദയം തുന്നിക്കെട്ടുമ്പോൾ

ee

ലോക ഹൃദയദിനമാണ് സെപ്തംബർ 29. താളം തെറ്റിയ ഹൃദയങ്ങളെ സ്‌നേഹനൂലിഴകളാൽ തുന്നി ചേർക്കുന്നൊരാളാണ് മെഡിട്രിനാ ഹോസ്‌പിറ്റലിന്റെമാനേജിംഗ് ഡയറക്‌ടറായ  ഡോ. എൻ. പ്രതാപ് കുമാർ

ശാസ്ത്രം  പുരോഗമിക്കുകയാണ്. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ ആരോഗ്യവും ആയുസും സംരക്ഷിക്കുക എന്നുള്ളതാണ്. മൂക്കിലൂടെ അലക്ഷ്യമായി പുറത്തു വിടുന്ന ശ്വാസം തിരിച്ചെടുക്കാൻ കഴിഞ്ഞില്ലങ്കിൽ തീരാവുന്നത്ര ദുർബലമാണ് ഓരോ ജീവനും. പുറത്തുവിട്ട ശ്വാസം തിരിച്ചെടുക്കണമെങ്കിൽ ആരോഗ്യമുള്ള ഹൃദയം വേണം. ആരോഗ്യമുള്ള ഹൃദയത്തിൽ നിന്നേ പാദസരങ്ങളുയർത്തുന്ന മഞ്ജീരശിഞ്ജിതം പോലുള്ള ഹൃദയതാളം കേൾക്കാൻ കഴിയൂ. ഹൃദയതാളമുണ്ടെങ്കിലേ മനസിനുള്ളിൽ പർവതപ്രശാന്തിയോളം സ്വസ്ഥത അനുഭവപ്പെടൂ. കാലത്തെയും കാലനെയും തോൽപ്പിച്ച് ദുർവിധിയുടെ വേരുകൾ പറിച്ചു നശിപ്പിച്ചിട്ട് ജീവിതവിജയം നേടണമെങ്കിൽ സ്വസ്ഥതയുള്ള മനസും ആരോഗ്യമുള്ള ഹൃദയവും മൃദുലമധുരമായ ഹൃദയതാളവും വേണം. ഹൃദയതാളം തെറ്റാതിരുന്നാൽ ആരോഗ്യവും തെറ്റാതിരിക്കും.
താളം തെറ്റിയ ഹൃദയങ്ങളെ സ്‌നേഹനൂലിഴകളാൽ തുന്നി ചേർക്കുന്നൊരാളാണ് മെഡിട്രിനാ ഹോസ്‌പിറ്റലിന്റെ മാനേജിംഗ് ഡയറക്‌ടറായ ഡോ. എൻ. പ്രതാപ് കുമാർ.  മരണഭയവും  അതുണർത്തുന്ന നിസഹായതാ ബോധവുമായി  മുന്നിൽ നിൽക്കുന്ന രോഗിയുടെ ഹൃദയത്തിൽ താളം തട്ടി സ്‌നേഹരാഗം പാടി ജീവിതത്തിലേക്ക് ഉണർവോടെ കൊണ്ടുവരുന്ന ഡോ. പ്രതാപ് കുമാറിന്റെ കൈകളിൽ ദൈവത്തിന്റെ കൈയ്യൊപ്പുണ്ട്. അതോടൊപ്പം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തവുമുണ്ട്.

dr

ദൈവത്തിന്റെ കൈയ്യൊപ്പുള്ള ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമായ ഇൻട്രാ വാസ്‌കുലാർ അൾട്രാ സൗണ്ട് (ഐ.വി.യു.എസ്) സിസ്റ്റം ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിൽ നൂറു ശതമാനം വിജയം കണ്ടെത്തിയ ഡോക്‌ടറാണ് എൻ. പ്രതാപ് കുമാർ. യജമാന ഭക്തിയുള്ള നിഷ്‌കളങ്കമായൊരു അവയവമാണ് ഹൃദയം. ശരീരത്തിന് ആരോഗ്യവും മനസിന് സന്തോഷവും യജമാനന് സമാധാനവും നൽകാനാണ് എല്ലാ ഹൃദയങ്ങളും ആഗ്രഹിക്കുന്നത്.നല്ല ഭക്ഷണവും ചന്തമുള്ള ചിന്തകളും കൊടുത്ത് ഹൃദയത്തെ പരിചരിക്കുന്നതിന് പകരം മടിയൻമാരായ ചില യജമാനൻമാർ ഹൃദയത്തെ  കൊഴുപ്പ് കൊണ്ട്  മൂടും. കൊഴുപ്പിൽ നിലതെറ്റി നിലവിളിച്ചു വീഴുന്ന ഹൃദയം തളർച്ചയും  വിളർച്ചയുമുള്ള  മടിയനായി  മാറും. പ്രണയാർദ്രതയോടെ ഹൃദയത്തിലൊട്ടി ചേർന്ന് പുണരുന്ന ഞരമ്പുകളും വഴികളിൽ അവിടവിടെ അടിപിടി കൂടി മടി പിടിച്ചു കിടക്കും. മെല്ലെ മെല്ലെ ഹൃദയം  ഞരമ്പുകളെയും  ഞരമ്പുകൾ ഹൃദയത്തെയും നോക്കി കൊഞ്ഞനം കുത്താനും കുറ്റം പറയാനും  തുടങ്ങും. ഹൃദയവും  സിരകളും പരസ്‌പരം പോരടിച്ച്  മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുന്നത് കാണുമ്പോൾ നിസഹായനായ രക്തം സങ്കടത്തോടെ കുഴലുകൾക്കുള്ളിൽ ഒളിച്ചിരിക്കും. സാധാരണയായി  ഉപയോഗിക്കുന്ന എക്‌സ്റേയിലൂടെ ആൻജിയോഗ്രാം ചെയ്‌താൽ ഹൃദയത്തിന്റെ താളത്തെ അവതാളമാക്കിയ ഞരമ്പുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്തത്തെ വ്യക്തമായി കണ്ടെത്താനോ മടി പിടിച്ചൊടിഞ്ഞ ഭാഗങ്ങളെ ബലൂൺ ഉപയോഗിച്ച് ഊതി വീർപ്പിക്കാനോ സ്റ്റെന്റിട്ട് നിവർത്തി നിർത്താനോ സാധിക്കില്ല.

എക്‌സ്റേ സിസ്റ്റത്തിലൂടെ ഞരമ്പുകളെ വ്യക്തമായി കാണണമെങ്കിൽ മഷി (ഡൈ) ഉപയോഗിക്കണം. ചിലപ്പോൾ കൂടുതലളവിലും  മഷി ഉപയോഗിക്കേണ്ടി വരും.ഡൈ കൂടുതൽ  ഉപയോഗിച്ച് ആൻജിയോ ചെയ്യുകയാണെങ്കിൽ ചെറിയ തോതിൽ വൃക്ക രോഗമുള്ളവരുടെയും എഴുപത്തഞ്ചു വയസ് പ്രായം കഴിഞ്ഞവരുടെയും ഗുരുതരമായ പ്രമേഹമുള്ളവരുടെയും വൃക്കകളെ സാരമായി ബാധിക്കും

eee

ഡൈ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജയിക്കുമ്പോൾ അവരുടെ ഹൃദയം ശരീരത്തോട് ഇണങ്ങുകയും വൃക്ക ശരീരത്തോട് പിണങ്ങുകയും ചെയ്യും. പിന്നീട് ആ രോഗി ഡയാലിസിസിന് വിധേയനാകേണ്ടി വരും.ചിലപ്പോൾ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലേക്കുമെത്താം. രോഗിയുടെ വൃക്ക കിതച്ചാലും ഹൃദയം കുതിച്ചാൽ കുറച്ചു നാൾ കൂടി  ജീവിച്ചിരിക്കുമല്ലോ എന്നാണ് സാധാരണയായി ഡോക്‌ടർമാർ ചിന്തിക്കുന്നത്. ഓരോ ഡോക്‌ടറിനെ സംബന്ധിച്ചിടത്തോളവും രോഗിയുടെ ജീവൻ നിലനിർത്തുക എന്നതാണ് പരമ പ്രധാനമായ കർത്തവ്യം. അതുകൊണ്ടാണ് അവർ അത്തരത്തിൽ ചിന്തിക്കുന്നതും  ചികിത്സിക്കുന്നതും.

ഇൻട്രാ വാസ്‌കുലർ അൾട്രാ സൗണ്ട് സിസ്റ്റത്തിലൂടെ ഡൈ ഉപയോഗിക്കാതെ ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേർചിത്രങ്ങൾ വളരെ വ്യക്തമായി ഡോക്‌ടർക്ക് കാണാൻ കഴിയും. കുതിച്ചു പായാനുള്ള മോഹവുമായി കിതച്ചോടുന്ന ഹൃദയത്തിന്റെ എല്ലാ വശവും കാണാനും പാതി വഴിയിൽ മടി പിടിച്ചു കിടക്കുന്ന ധമനികളെ ഡൈ ഉപയോഗിക്കാതെ കണ്ടെത്തി നേർവഴിക്ക് നയിക്കാനും പറ്റുമെന്നതാണ് ഇൻട്രാ വാസ്‌കുലർ അൾട്രാ സൗണ്ട് സിസ്റ്റത്തിന്റെ പ്രത്യേകത. ഈ പ്രത്യേകത ഉപയോഗിച്ച് സീറോ കോൺട്രാസ്റ്റിൽ  ആൻജിയോ ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയും വിജയിപ്പിക്കുകയും ചെയ്‌ത ആളാണ് മെഡിട്രിനാ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്‌ടർ ഡോ. എൻ. പ്രതാപ് കുമാർ.പ്രായവും രോഗവും തളർത്തിയ രോഗികളെ പോലും ഡയാലിസിലേക്ക് വിടാതെ ജീവിതമെന്ന പൂങ്കാവനത്തിൽ പാറി നടക്കാൻ കഴിയുന്ന പൂമ്പാറ്റയെ പോലെ തിരിച്ചെത്തിക്കാൻ സീറോ കോൺട്രാസ്റ്റിലൂടെയേ കഴിയൂ. പരിചയ സമ്പന്നതയും ആത്മാർത്ഥതയുമുള്ള ഒരു ഡോക്‌ടർക്ക് മാത്രമേ ഇൻട്രാ വാസ്‌കുലർ അൾട്രാ സൗണ്ട് സിസ്റ്റത്തിലൂടെ വളരെ സൂക്ഷ്‌മമായി സീറോ കോൺട്രാസ്റ്റിൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിക്കാൻ കഴിയൂ. ഇവിടെയാണ് ഡോ.എൻ.പ്രതാപ് കുമാറിന്റെ കഴിവും മികവും പ്രകടമാകുന്നത്.ഇന്ത്യയിൽ തന്നെ ഇത്രയും വിദഗ്ദ്ധമായി സൂക്ഷ്‌മതയോടെ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന അപൂർവം ഡോക്ടർമാരിൽ ഒരാളാണ് ഡോ. പ്രതാപ് കുമാർ.

ee

വെള്ള വസ്ത്രവും നിലാവ് പോലുള്ള പുഞ്ചിരിയും ചൂരലുമായി വരുന്ന ഹെഡ്മാസ്റ്ററെ കണ്ടാൽ മര്യാദക്കാരനാകുന്ന വികൃതി കുട്ടിയെ പോലെയാണ്  ഡോ. പ്രതാപ് കുമാറിന്റെ മുന്നിലെത്തുന്ന ഓരോ ഹൃദയവും. എത്ര മടിയനായ ഹൃദയവും  ഡോ. പ്രതാപ് കുമാറിന്റെ സ്‌നേഹശാസനകൾക്ക് മുന്നിൽ മിടിക്കാൻ തുടങ്ങും. ഹൃദയമുറിവുകളുടെ സങ്കടക്കടലിലുഞ്ഞ രോഗിയുടെ ഓരോ ശ്വാസവും ആശ്വാസചിരിയായി വിരിയുമ്പോഴാണ് ഡോ. പ്രതാപ് കുമാറിന്റെ ഹൃദയവും സംതൃപ്തിയാൽ തൂവിതുളുമ്പുന്നത്. കരുണയും കാരുണ്യവും കിനിഞ്ഞിറങ്ങുന്ന മനസുമായാണ് ഡോ. പ്രതാപ് കുമാർ ഓരോ രോഗിയേയും ചികിത്സിക്കുന്നത്. താമരത്തണ്ടു പോലെ ദുർബലമായ കൈകൾ കൊണ്ടും താമരയിതൾ പോലെ മൃദുലമായ വാക്കുകൾ കൊണ്ടുമാണ് പ്രതാപ് കുമാർ  രോഗികളെ ആശ്വസിപ്പിക്കുന്നത്. ലോക ഹൃദയദിനമാണ്  സെപ്‌തംബർ 29. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവരുടെയും ഹൃദയത്തെ സ്‌നേഹിക്കുന്നവരുടെയും ഒരു ദിനം. സീറോ കോൺട്രാസ്റ്റിൽ ബലൂൺ ശസ്ത്രക്രിയ ചെയ്യുന്ന ഡോ. എൻ. പ്രതാപ് കുമാറിനെ കുറിച്ചല്ലാതെ ആരെയാണ് ഹൃദയദിനത്തിൽ ഓർമിക്കാൻ കഴിയുക. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും മെഡിട്രിനയിലൂടെ ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ ചെയ്യുകയും രോഗികളുടെ ജീവൻ നഷ്‌ടപ്പെടാതെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയും ചെയ്യുന്ന, ജീവിതത്തെയും ഹൃദയത്തെയും കൂടുതൽ കൂടുതൽ സ്‌നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഡോ.എൻ.പ്രതാപ് കുമാറിന്  'ഹൃദയദിനാശംസകൾ" നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, HEALTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.