തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി അദ്ധ്യാപക-രക്ഷാകർത്തൃ സമിതി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് സൂക്ഷ്മമായ ആസൂത്രണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകൻ സ്‌കൂൾ സേഫ്ടി ഓഫീസർ ആയിരിക്കും.
കുറച്ച് കുട്ടികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടാവണം പ്രവർത്തനം. ബന്ധപ്പെട്ട എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കിയത് അതുകൊണ്ടാണ്.സ്‌കൂൾ പി.ടി.എകൾ അതിവേഗം പുനഃസംഘടിപ്പിക്കണം.
പൊലീസ് ദൗത്യം
സ്കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കണം. മോട്ടോർവാഹന വകുപ്പിന്റെ സഹായം തേടാം
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണം
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രഥമാദ്ധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിക്കണം.
കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണം
അടച്ചിട്ട മുറികളിലും ഹാളുകളിലും യോഗങ്ങൾ പാടില്ല.
നിബന്ധന
വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം.
സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 10 വർഷത്തെ പരിചയം വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |