കൊച്ചി: ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്റെ (എച്ച്.യു.ഐ.ഡി) ഭാഗമായി സ്വർണാഭരണത്തിൽ മുദ്രപതിപ്പിക്കാൻ ലഭിക്കുന്ന 35 രൂപ അപര്യാപ്‌തമാണെന്നും 60 രൂപയായി ഉയർത്തണമെന്നും ഹാൾമാർക്കിംഗ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂലായ് ഒന്നുമുതലാണ് കേന്ദ്രം എച്ച്.യു.ഐ.ഡി നിർബന്ധമാക്കിയത്.
സ്വർണ വ്യാപാരികൾക്ക് സ്വന്തമായി ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള അനുമതി നൽകരുത്. കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് 28ന് രാജ്യവ്യാപകമായി ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ അടച്ച് സൂചനാ പണിമുടക്ക് നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ഹാൾമാർക്കിംഗ് ഫെഡറേഷൻ പ്രസിഡന്റ് ജെയിംസ് ജോസ്, ഫൈസൽ സിദ്ധിഖ്, എം.എ. റഷീദ്, സതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |