ലക്‌നൗ: മലബാർ കലാപം ജിഹാദികൾ ആസൂത്രിതമായി നടത്തിയ വംശഹത്യയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജിഹാദി ഘടകങ്ങളിൽ' നിന്ന് മാനവികതയെ രക്ഷിക്കാൻ സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ എസ് എസ് മാസികയായ പാഞ്ചജന്യ മലബാർ കലാപത്തെ കുറിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചർച്ചയിലായിരുന്നു യോഗിയുടെ പ്രതികരണം.
'ചരിത്രം ശരിയായ വീക്ഷണ കോണിൽ നിന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ 'ജിഹാദി' ഘടകങ്ങളെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമാണിത്. മലബാർ കലാപം ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കണം'- യോഗി പറഞ്ഞു.
ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രകാരന്മാർ എഴുതുമ്പോൾ, സവർക്കാറാണ് വംശഹത്യ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ബ്രിട്ടീഷുകാർക്കും, അവർ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകൾക്കുമെതിരായ പ്രതിഷേധമായിട്ടാണ് ഇടതുപക്ഷം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവർ മതംമാറാൻ വിസമ്മതിച്ചതാണ് കാരണം. ആസൂത്രണം ചെയ്തത് പോലെ ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു, അമ്പലങ്ങൾ തകർക്കപ്പെടുകയും ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |