ന്യൂഡൽഹി: ത്രിദിന യു.എസ്. സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ 157 കരകൗശല - പുരാവസ്തുക്കൾ മടക്കിനൽകി അമേരിക്ക. അമേരിക്കയുടെ നടപടിയെ മോദി അഭിനന്ദിച്ചു. സാംസ്‌കാരിക വസ്തുക്കളുടെ മോഷണം, അനധികൃത വിൽപന കടത്തൽ എന്നിവ തടയാനുള്ള നീക്കം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുരാതനകരകൗശല വസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയത്.
ഇന്ത്യയുടെ കരകൗശലപുരാവസ്തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ഊർജിതമായി നടപ്പാക്കിയിരുന്നു. 2014നും 2021നും ഇടയിൽ ഇരുന്നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നു. യു.എസ്., ആസ്‌ട്രേലിയ, സിംഗപ്പൂർ, ജർമനി, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയ 119ഓളം പുരാവസ്തുക്കൾ മടക്കിക്കൊണ്ടുവരുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.
തിരികെ കിട്ടിയവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |