SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 AM IST

157 കരകൗശല - പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി യു.എസ്

usa-modi

ന്യൂഡൽഹി: ത്രിദിന യു.എസ്. സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ 157 കരകൗശല - പുരാവസ്തുക്കൾ മടക്കിനൽകി അമേരിക്ക. അമേരിക്കയുടെ നടപടിയെ മോദി അഭിനന്ദിച്ചു. സാംസ്‌കാരിക വസ്തുക്കളുടെ മോഷണം, അനധികൃത വിൽപന കടത്തൽ എന്നിവ തടയാനുള്ള നീക്കം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുരാതനകരകൗശല വസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയത്.

ഇന്ത്യയുടെ കരകൗശലപുരാവസ്തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ഊർജിതമായി നടപ്പാക്കിയിരുന്നു. 2014നും 2021നും ഇടയിൽ ഇരുന്നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നു. യു.എസ്., ആസ്‌ട്രേലിയ, സിംഗപ്പൂർ, ജർമനി, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയ 119ഓളം പുരാവസ്തുക്കൾ മടക്കിക്കൊണ്ടുവരുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.

തിരികെ കിട്ടിയവ

  • പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ 8.5 സെന്റിമീറ്റർ നീളമുള്ള പ്രതിമ
  • 12 ാം നൂറ്റാണ്ടിലെ നടരാജ വെങ്കല പ്രതിമ
  • ബി.സി 2000 കാലഘട്ടത്തിലെയും രണ്ടാം നൂറ്റാണ്ടിലെയും ചെമ്പ്, കളിമൺ ശിൽപങ്ങൾ
  • ലക്ഷ്മി നാരായണ, ബുദ്ധൻ, വിഷ്ണു, ശിവ പാർവതി, ജൈന തീർത്ഥങ്കരർ, കങ്കാല മൂർത്തി, ബ്രഹ്മി, നന്ദികേശ തുടങ്ങിയവരുടെ പ്രതിമകൾ
  • കല്ലിലും കളിമണ്ണിലും ലോഹങ്ങളിലുള്ള ബി.സി 2000ലെ പ്രതികൾ
  • ബ്രഹ്മാവ്, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, അദ്ദേഹത്തിന്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി എന്നീ പ്രതിമകൾ
  • ബുദ്ധൻ, ബോധിസത്വ മജുശ്രീ, താര എന്നീ പ്രതിമകൾ
  • ജൈനമതവുമായി ബന്ധപ്പെട്ട ജൈന തീർത്ഥങ്കര, പദ്മാസന തീർത്ഥങ്കര, ജൈന ചൗബിസി എന്നീ പ്രതിമകൾ
  • സമഭംഗയിലെ ദമ്പതികൾ, ചൗരി വഹിക്കുന്നയാൾ, ഡ്രം വായിക്കുന്ന സ്ത്രീ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.