മോദിക്ക് ഡൽഹിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ ഡൽഹി പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് .ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദ ഉൾപ്പെടെയുളള നേതാക്കൾ സ്വീകരിക്കാനെത്തി.വിമാനത്താവളത്തിന് പുറത്ത് നൂറ് കണക്കിന് പാർട്ടി പ്രവർത്തകർമോദിയെ വരവേൽക്കാനെത്തി.അമേരിക്കയിൽ ലഭ്യമായ സമയം മോദി വളരെ ഫലപ്രദമായി ഉപയോഗിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ലോക ശ്രദ്ധ തിരിക്കാൻ ഐക്യരാഷ്ട്രസഭയിലും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ആത്മാർത്ഥ ഇടപെടലല്ല നടത്തുന്നതെന്ന സന്ദേശം നല്കാനാണ് മോദി ശ്രമിച്ചത്. ലോകമാധ്യമ റിപ്പോർട്ടുകൾ തന്റെ സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനുള്ള ശ്രമവും മോദി നടത്തി.വെട്ടിപ്പിടിക്കൽ നയം പരാമർശിച്ച്, ചൈനയ്‌ക്കെതിരായ നിലപാടും മറച്ചു വച്ചില്ല. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി, ഇന്ത്യയിലെ വോട്ടർമാരെക്കൂടിയാണ് ലക്ഷ്യമിട്ടത്.പര്യടനം തിരക്കേറിയത് അമേരിക്കയിൽ ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ വിമാനത്തിൽ വച്ചുൾപ്പെടെ ഇരുപത് കൂടിക്കാഴ്ചകളും നാല് നീണ്ട ചർച്ചകളുമാണ് പ്രധാനമന്ത്രി നടത്തിയത്. 21ന് വിമാനത്തിൽ വച്ച് വിദേശകാര്യ വിദഗ്ദ്ധരുമായി രണ്ട് കൂടിക്കാഴ്ചകൾ 22ന് അമേരിക്കയിൽ ഇറങ്ങിയ ഉടൻ വാഷിംഗ്ടൺ ഡി.സിയിലെ ഹോട്ടലിൽ മൂന്ന് കൂടിക്കാഴ്ചകൾ 23ന് ആഗോള കമ്പനികളുടെ സി.ഇ.ഒമാരുമായി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകൾ യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും കൂടിക്കാഴ്ച 24ന്, യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി നാല് ആഭ്യന്തര കൂടിക്കാഴ്ചകൾ . 25ന്, തിരികെ ഡൽഹിയിലേക്കുള്ള വിമാനത്തിൽ അമേരിക്കൻ പര്യടനം വിലയിരുത്തുന്നതിന് തന്റെ ടീമിനൊപ്പം രണ്ട് നീണ്ട കൂടിക്കാഴ്ചകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |