SignIn
Kerala Kaumudi Online
Friday, 26 April 2024 12.32 PM IST

റൊണാൾഡ് റീഗൻ വധശ്രമ കേസിലെ പ്രതി ജയിൽ മോചിതനാകുന്നു; പുറത്തെത്തുന്നത് നാല് പതിറ്റാണ്ട് നീണ്ട ശിക്ഷാ കാലയളവിനൊടുവിൽ

regan

വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജോൺ ഹിൻക്‌ലി (66) ജയിൽമുക്തനാകുന്നു. 40 വർഷത്തെ ജയിൽവാസത്തിന് ശേഷം 2022 ജൂണോടെയാകും ജോൺ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക. സംഭവം നടക്കുന്ന സമയത്ത് മാനസിക രോഗിയായിരുന്നു ജോൺ ഹിൻക്‌ലി. റീഗനെയും അംഗരക്ഷകരെയും ഉൾപ്പടെ മൂന്നുപേരെയാണ് ജോൺ ഹിൻക്‌ലി വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

നടി ജോഡി ഫോസ്‌റ്ററുടെ ശ്രദ്ധയാകർഷിക്കാനാണ് താൻ പ്രസിഡന്റിനെയും മറ്റുള‌ളവരെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ജോൺ പറഞ്ഞു. വധശ്രമത്തിന് ശേഷം 2016വരെ വാഷിംഗ്‌ടണിലെ ഒരു മനോരോഗ ആശുപത്രിയിലായിരുന്നു ജോൺ ഹിൻക്‌ലി. ഇവിടെ നിന്നും ചില നിബന്ധനകളോടെ ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ അമ്മയുടെ വീടായ വിർജീനിയയിലെ വില്യംസ്‌ബർഗിന്റെ 80 കിലോമീറ്റർ പരിധിയിൽ തുടരണം. മുൻ പ്രസിഡന്റുമാരോ വൈസ് പ്രസിഡന്റുമാരോ മറ്റ് മുതിർന്ന കോൺഗ്രസ് അംഗങ്ങളോ ഉള‌ളയിടത്ത് പോകരുതെന്നും വിലക്കിയിരുന്നു. തുടർന്നാണ് 2022 ജൂണോടെ ഉപാധികളില്ലാതെ ഇയാളെ വിട്ടയക്കാൻ കോടതി തീരുമാനിച്ചത്.

കോടതിവിധിയിൽ ദു:ഖമുണ്ടെന്ന് റോണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ വ്യക്തമാക്കി. ജോൺ ഹിൻക്‌ലി ഇപ്പോഴും ഒരു ഭീഷണിയാണെന്ന് ഫൗണ്ടേഷൻ അറിയിച്ചു. റീഗൻ, അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജേംസ് ബ്രാഡി, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു രഹസ്യ ഏജന്റ് എന്നിവർക്കാണ് വധശ്രമത്തിൽ പരിക്കേറ്റത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RONALD REGAN, ASSASINATION, ATTEMPT, CULPRIT, TO BE, RELEASED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.