വാഷിംഗ്ടൺ: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യ പ്രവർത്തകർ വൈറ്റ് ഹൗസിൽ എത്തിയാണ് ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസ് അദ്ദേഹത്തിന് നല്കിത്. അമേരിക്കയിൽ 65 വയസ്സ് പിന്നിട്ടവർക്ക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ കുത്തിവെപ്പായ ബൂസ്റ്റർ ഷോട്ട് നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നല്കിയിരുന്നു.
ഇതൊരു മാരകമായ പകർച്ചവ്യാധിയാണ്. അതിനാൽ ഇതിനെ ചെറുക്കാൻ വാക്സിനേഷൻ എല്ലാവരിലും എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് ബൈഡൻ പറഞ്ഞു.
ഇപ്പോഴും വലിയൊരു വിഭാഗം അമേരിക്കക്കാർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്. ജനസംഖ്യയുടെ 77 ശതമാനം വരുന്ന ജനങ്ങൾ വാക്സിൻ സ്വീകരിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാൻ അത് മതിയാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാനും അവരുടെ വിദ്യാലയങ്ങൾ തുറക്കാനും, സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കാനും എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 65 വയസ് പിന്നിട്ടവർക്ക് പുറമെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാണ് മുനഗണനാക്രമത്തിൽ ബൂസ്റ്റർ ഡോസ് നല്കും. കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസിന് അനുമതി നല്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |