ന്യൂഡൽഹി: കോടതികളുടെ മാന്യത കെടുത്തുന്ന പെരുമാറ്റങ്ങൾ കോടതി അലക്ഷ്യമെന്ന് കണ്ടെത്താനുള്ള അധികാരം നിയമസഭകൾക്കു പോലും നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി. സൂരാസ് ഇന്ത്യ ട്രസ്റ്റ് എൻ.ജി.ഒ മേധാവി രാജീവ് ദയ്യയ് 25ലക്ഷം രൂപ പിഴ വിധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ സഞ്ജത് കിഷൻ കൗളും എം.എം.സുന്ദരേഷും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
കോടതികളെയും ജീവനക്കാരെയും ഭരണകൂടങ്ങളെയും മോശമായി ചിത്രീകരിച്ച് നിരന്തരം പൊതുതാത്പര്യ ഹർജി നൽകിയതിന് 2017ലാണ് സുപ്രീംകോടതി ദയ്യയ്ക്ക് 25 ലക്ഷം രൂപ പിഴ വിധിച്ചത്. കോടതി അലക്ഷ്യത്തിന് ശിക്ഷിക്കാൻ കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ദയ്യയോട് ഒക്ടോബർ ഏഴിന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. 25ലക്ഷം നൽകാൻ പണമില്ലെന്നും രാഷ്‌ട്രപതിക്ക് ദയാഹർജി നൽകുമെന്നും ദയ്യ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |