SignIn
Kerala Kaumudi Online
Friday, 19 April 2024 4.01 AM IST

കസ്റ്റഡി മർദ്ദനവും മരണവും ഉണ്ടാകരുത്: മുഖ്യമന്ത്രി

pinaryi-

തിരുവനന്തപുരം :സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മർദ്ദനവും മരണവുമുണ്ടായാൽ സർക്കാർ അത് ഗൗരവമായി കാണുമെന്ന് പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. പരാതിക്കാരോടുള്ള പൊലീസിന്റെ ഭാഷയും പെരുമാറ്റവും മാന്യതയോടെയാവണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഉടനടി നടപടി വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു..

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം.

 ഗുരുതരമായ കുറ്റകൃത്യങ്ങളിൽ സംഭവസ്ഥലത്തെത്തണം. യഥാസമയം കുറ്റപത്രം നൽകുന്നുവെന്ന് ഉറപ്പാക്കണം.

 കീഴുദ്യോഗസ്ഥരുടെ പരാതികൾ ജില്ലാ പൊലീസ് മേധാവിമാർ ശ്രദ്ധിക്കണം.

 പൊലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ പരാതികൾക്കും രസീത് നൽകണം.

 എഫ്.ഐ.ആറിന്റെ പകർപ്പും അന്വേഷണ പുരോഗതിയും പരാതിക്കാർക്ക് നൽകണം.

 സ്റ്റേഷനിൽ വരുന്നവരെ ഏറെ സമയം കാത്തിരുത്തരുത്

 സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ എസ്.എച്ച്.ഒമാർ തന്നെ അന്വേഷിക്കണം.

 90 ദിവസത്തിനകം കുറ്റപത്രം നൽകാനാകാത്ത കേസുകളിൽ കാരണം ഡി.ഐ.ജിമാരെ ബോദ്ധ്യപ്പെടുത്തണം.

 പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങൾ തടയാണം.

 ട്രാൻസ്‌ജെൻഡർമാരോട് അനുഭാവപൂർണമായ സമീപനം വേണം.

 കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ അടിയന്തര നടപടി സ്വീകരിക്കണം.

 മണ്ണുമാഫിയ, റിയൽ എസ്റ്റേറ്റ് എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പാടില്ല

 ഹണി ട്രാപ്പ് മുതലായ ചതികളിൽ പൊലീസ് അകപ്പെടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.