കൊച്ചി: അഭയക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ സർക്കാർ ഉത്തരവനുസരിച്ച് പരോളിലിറങ്ങിയ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ ജയിലുകളിൽ തിരിച്ചെത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇവർക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാരോപിച്ച് പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. കൊവിഡ് സാഹചര്യത്തിൽ മുതിർന്ന പൗരന്മാരായ തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ ഭാഗമായാണ് ഇവർക്കു പരോൾ നൽകിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.സെപ്തം. 26 ന് പരോൾ അവസാനിപ്പിച്ച് ജയിലുകളിൽ തിരിച്ചെത്താൻ സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് രണ്ടു പ്രതികളും തിരിച്ചെത്തിയെന്നാണ് സർക്കാർ അറിയിച്ചു. ഹർജി ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |