SignIn
Kerala Kaumudi Online
Friday, 26 April 2024 8.16 AM IST

ബഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി, അന്വേഷണം ആവശ്യപ്പെട്ടത് മുൻ ഡി ജി പിയെന്ന് പിണറായി, മോൻസൺ തട്ടിപ്പുകാരനെന്ന് അറിഞ്ഞുകൊണ്ടാണ് സംരക്ഷണം നൽകിയതെന്ന് പ്രതിപക്ഷം

pinarayi

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിനെ സഹായിച്ചുവെന്ന ആരോപണം നേരിടുന്ന മുൻ ഡി ജി പി ലോക്‌നാഥ് ബഹ്‌റയെ നിയമസഭയിൽ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2019ൽ തന്നെ മോൻസണിനെതിരെ അന്വേഷണത്തിന് ബഹ്‌റ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസണിന്റെ പൊലീസ് ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 2019 ജൂൺ 13ന് മോൻസണിനെതിരെ ബഹ്‌റ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡി ജി പി ഇന്റലിജൻസിന് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2019 ഡിസംബറിൽ വീണ്ടും റിപ്പോർട്ട് തേടി. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് ഇതു സംബന്ധിച്ച് ഇ ഡിക്ക് കത്ത് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അടിയന്തരപ്രമേയം അവതരിപ്പിച്ച പി ടി തോമസ് 2019ൽ തന്നെ മോൻസണിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞ ശേഷമാണ് ബഹ്‌റ മോൻസണിന്റെ വീടിന് സുരക്ഷ ഒരുക്കാൻ നി‌ർദേശം നൽകിയതെന്ന് ആരോപിച്ചു. മോൻസൺ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് ബഹ്‌റ വീടിന് സുരക്ഷ നൽകിയതെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കുമെന്ന് പി ടി തോമസ് ചോദിച്ചു.

ലോക കേരള സഭയിലെ വനിതാ പ്രതിനിധി മോൻസണിന്റെ ഇടനിലക്കാരിയാണോയെന്ന് സംശയമുണ്ടെന്നും ഈ വനിത എങ്ങനെ പൊലീസ് യോഗത്തിൽ പങ്കെടുത്തുവെന്നും പി ടി തോമസ് ചോദിച്ചു. പിണറായി ഭരണകാലം തട്ടിപ്പുകാരുടെ വിളയാട്ടകാലമാണെന്ന് പി ടി തോമസ് ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI, LEGISLATIVE ASSEMBLY, LOKANATH BEHRA, PT THOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.