" ആ വേഷം ചെയ്യാൻ നെടുമുടി വേണുവല്ലാതെ മറ്റൊരു നടനെയും ആലോചിക്കാൻ കഴിയുമായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ആദ്യം ഒഴിവാകാൻ നോക്കി. പക്ഷേ, ഞാൻ നിർബന്ധം പിടിച്ചു. ഒടുവിൽ ഒരുവർഷത്തിനുശേഷം അദ്ദേഹം വന്നു. ഞാൻ സംവിധാനം ചെയ്ത സർവ്വം താളമയത്തിൽ വേമ്പു അയ്യരായി ജീവിച്ചു."
വേമ്പു അയ്യർ ശരിക്കും രാജ്യം കണ്ട മഹാ പ്രതിഭയായ മൃദംഗവിദ്വാൻ ഉമയാൾപുരം ശിവരാമനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരുന്നു. ഞാനും വേണുവേട്ടനും കൂടി ഉമയാൾപുരത്തെ പോയിക്കണ്ടിരുന്നു. വേണുവേട്ടനും ഉമയാൾപുരവും കൂടി ഒരുമിച്ച് അന്ന് പെർഫോം ചെയ്തു. അത് മറക്കാനാവാത്ത അനുഭവമായിരുന്നു. വിസ്മയകരമായ താളബോധമാണ് വേണുവേട്ടനുള്ളത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു. പരിശുദ്ധമായ ടാലന്റായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ വേണുച്ചേട്ടൻ എനിക്കൊരു കത്തയച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ചൊക്കെ പരാമർശിച്ചെഴുതിയ ആ കത്തിലെ വാക്കുകൾ ഞാൻ ഒരിക്കലും മറക്കുകയില്ല.
(ഛായാഗ്രാഹകനും സംവിധായകനുമാണ് ലേഖകൻ )
കാപ്ഷൻ--ഉമയാൾപുരം ശിവരാമനൊപ്പം നെടുമുടി വേണുവും രാജീവ് മേനോനും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |