വാഷിംഗ്ടൺ: മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് അമേരിക്കയുടെ മുൻ സൈനികനും യു എസ് വ്യോമസേനയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നയാളുമായ റോബർട്ട് സലാസ്. എന്നാൽ മനുഷ്യർ തമ്മിലായിരിക്കില്ല യുദ്ധമെന്നും എതിർസ്ഥാനത്ത് അന്യഗ്രഹജീവികളായിരിക്കുമെന്നും സലാസ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് തന്നെ ഇതിനെകുറിച്ചുള്ള സൂചനകൾ അമേരിക്കൻ സൈന്യത്തിനു ലഭിച്ചിരുന്നെന്നും യു എസ് വ്യോമസേനയിലെ നാല് തലവന്മാരും ഇതിനെ സംബന്ധിച്ച വിശദവിവരങ്ങൾ ഉടനെ അറിയിക്കുമെന്നും സലാസ് വ്യക്തമാക്കി.
അമേരിക്കൻ വ്യോമസേനയുടെ ആയുധ നിയന്ത്രണ ഉദ്യോഗസ്ഥനായും ബാലിസ്റ്റിക് മിസൈലുകളുടെ ലോഞ്ച് ഓഫീസറായും എയർ ഫോഴ്സിന്റെ മിസൈൽ പ്രൊപൾഷൻ എൻജിനീയറുമായെല്ലാം സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സലാസ്. അദ്ദേഹം പറയുന്നത് അനുസരിച്ച് 1967ൽ അന്യഗ്രഹജീവികൾ അമേരിക്കയുടെ മിസൈൽ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. ആ വർഷം മാർച്ച് 24ന് അമേരിക്കയുടെ പക്കലുണ്ടായിരുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഏറ്റെടുത്ത അന്യഗ്രഹജീവികൾ അവയെ ലോഞ്ച് സീക്ക്വൻസുകൾ ഉപയോഗിച്ച് പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. എന്നാൽ എന്തോ കാരണത്താൽ മിസൈലുകൾ പിന്നീട് പ്രവർത്തനരഹിതമായി തീർന്നു. ഈ സംഭവം നടക്കുന്നതിനും എട്ട് ദിവസം മുമ്പ് മാർച്ച് 16ന് അമേരിക്കയുടെ തന്നെ മറ്റൊരു മിസൈൽ ലോഞ്ചിംഗ് സ്റ്റേഷനിൽ സമാനമായൊരു സംഭവം ഉണ്ടായതായി സലാസ് പറയുന്നു.
യു എസ് കോൺഗ്രസിനെ കൊണ്ട് ഈ സംഭവം അന്വേഷിപ്പിക്കുവാൻ വേണ്ടിയാണ് താൻ ഇപ്പോൾ ഇത് പുറത്തു പറയുന്നതെന്നും അന്യഗ്രഹജീവികൾക്ക് അമേരിക്കയുടെ ആയുധ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്ന അവസ്ഥ ഉണ്ടായാൽ ഒരുപക്ഷേ ലോകാവസാനത്തിനു വരെ ഇത് കാരണമായേക്കാമെന്നും സലാസ് സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |