മറയൂർ: മറയൂർ മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമായി, ടൗണിലെ പെട്രോൾപമ്പിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. അഞ്ചുമാസം ഗർഭിണിയായ നാല് വയസ്സുള്ള പശുവിനെയാണ് തുമ്പി കൈകൊണ്ട് അടിച്ചും ചവിട്ടിയു കൊന്നത്. അർദ്ധ രാത്രി ഒന്നരയോടെയാണ് ചവിട്ടിക്കൊന്നതായി പറയപ്പെടുന്നത്. സമീപത്ത് മാതാളിപാറ ചന്ദ്രന്റെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയ ഒറ്റയാൻ വാഴകൾ നശിപ്പിച്ചു. വർഷങ്ങളായി ഈ സ്ഥലത്ത്
കന്നുകാലികളെ രാത്രി കെട്ടിയാടാറുണ്ട്. എന്നാൽ ഇത് ആദ്യത്തെ സംഭവമാണ്. മറയൂർ കോളനിയിലും സമീപ പ്രദേശത്തും സ്ഥിരമായി എത്തുന്ന ഒറ്റയാനും കൂട്ടവുംജനങ്ങളുടെ സൈ്വര്യം കെടുത്തുകയാണ്. ചിന്നാർ വന്യജീവി സാങ്കേതത്തിനുള്ളിൽ നിന്ന് എത്തുന്ന ആനകൂട്ടം കരിമുട്ടി വഴിയും ആദിവാസി പുനരധിവാസ കോളനി അതിർത്തി കടന്നുമാണ് എന്നത്. വനംവകുപ്പ് ആനകളെ തുറത്താനും ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങാതിരിക്കാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതുമാണ് കൃഷിനാശവും അനിഷ്ട സംഭവങ്ങളും ഉണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു
കൊമ്പൻ പ്രശ്നനക്കാരൻ
വർഷങ്ങളായി പ്രദേശത്ത ചുറ്റിക്കറങ്ങുന്ന ഒറ്റയാനായ കൊമ്പൻ 2016- 17 കാലഘട്ടത്തിൽ പെട്രോൾ പമ്പ് എതിർവശത്തെ പെട്ടിക്കട നടത്തിവന്നിരുന്ന ഹബീബുള്ള, മാതാളിപാറ തോട്ടത്തിൽ കാവൽക്കാരനായിരുന്ന സെബാസ്റ്റ്യൻ മറയൂർ ഇന്ദിരാനഗർ ആദിവാസി പുനരധിവാസ കോളനിയിൽ രജനി എന്നിവരെ കൊലപ്പെടുത്തിയ കൊമ്പനാണ് . അന്ന് ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ വനംവകുപ്പിൽ നിന്ന് ആനകളെ ഓടിക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം, ഫെൻസിങ് നിർമ്മാണം, ട്രഞ്ച് കുഴിക്കൽ എന്നിങ്ങനെ ലക്ഷങ്ങൾ മുടക്കി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |