ബ്രിട്ടൻ : അഫ്ഗാനിസ്ഥാനിൽ നിന്നും രണ്ട് വർഷം മുൻപ് ബ്രിട്ടനിലേക്ക് അഭയാർത്ഥിയായി എത്തിയ പതിനെട്ടുകാരൻ കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ലണ്ടനിൽ ഒരു കൂട്ടം സ്‌കൂൾ കുട്ടികളുടെ മുന്നിൽ വച്ചാണ് ഹസ്രത്ത് വാലി എന്ന അഫ്ഗാൻ അഭയാർത്ഥി കൊല്ലപ്പെട്ടത്. ക്രെൻഫോർഡ് വേയിൽ വച്ച് വാലി ഒരു കൂട്ടം വിദ്യാർത്ഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ വിദ്യാർത്ഥികൾ ഓടി മറയുകയും വാലി കുഴഞ്ഞു താഴേക്ക് വീഴുകയുമായിരുന്നു. ഇയാളുടെ അടുത്തേക്ക് ഓടിയെത്തിയ ഒരു അദ്ധ്യാപകൻ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംഭവത്തിന് തൊട്ടടുത്തുണ്ടായിരുന്ന വിദ്യാർത്ഥിനികൾ നിലവിളിച്ചതോടെയാണ് കൂടുതൽ പേർ ഇവിടേക്കെത്തിയത്.
വിദ്യാർത്ഥിയായിരുന്ന ഹസ്രത്ത് വാലി ആരോടും വിദ്വേഷം പുലർത്തുന്നയാളല്ലായിരുന്നെന്നും, വളരെ കരുതലുള്ളവനും എല്ലാവരേയും സ്‌നേഹിക്കുന്നവനുമായിരുന്നെന്നും സുഹൃത്തായ സാഹിൽ കൊച്ചായ് അഭിപ്രായപ്പെട്ടു. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായ മുഴുവൻ പേരിൽ നിന്നും മൊഴി ശേഖരിച്ചു. പ്രദേശത്ത് നിന്നും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |