മുംബയ് :പണത്തിന്റെയും പ്രതാപത്തിന്റെയും തണലിൽ ജനിച്ച് വളർന്ന് ആഢംബര ജീവിതം നയിച്ച ആര്യൻഖാന് ജയിലിൽ ഒരു മാസത്തെ ചിലവ്കാശായി മാതാപിതാക്കൾ അയച്ചു നൽകിയത് 4500 രൂപ. ജയിലിലെ ക്യാന്റീൻ ചെലവുകൾക്കായിട്ടാണ് ആര്യൻ ഈ തുക ഉപയോഗിക്കുക. ജയിൽ നിയമപ്രകാരം 4500 രൂപ മാത്രമേ ഒരു മാസത്തെ ചിലവുകൾക്കായി വീട്ടുകാർക്ക് അയച്ച് നൽകാൻ കഴിയുകയുള്ളു. ജയിൽ ഭക്ഷണത്തിന് പുറമേ ഈ രൂപ കൊണ്ട് ക്യാന്റീനിൽ നിന്നും തടവുപുള്ളികൾക്ക് ഇഷ്ട ഭക്ഷണം കഴിക്കാനാവും.
ആഢംബരക്കപ്പലിൽ മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്ത ആര്യൻഖാൻ അറസ്റ്റിലായ ശേഷം മാതാപിതാക്കളുമായി വീഡിയോകോളിൽ സംസാരിക്കുകയും ചെയ്തു. ജയിലിലെത്തിയ ശേഷം ആദ്യമായാണ് താരപുത്രൻ കുടുംബവുമായി സംസാരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളാൽ ജയിലിനുള്ളിലേക്ക് സന്ദർശകരെ അനുവദിക്കാറില്ല, അതിനാൽ ആഴ്ചയിൽ രണ്ടു വട്ടം തടവുകാർക്ക് വീഡിയോ കാൾ വഴി വീട്ടിലുള്ളവരുമായി ബന്ധപ്പെടാനാവും. ആര്യൻ ഖാന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി 20ാം തീയതിയിലേക്കാണ് കോടതി മാറ്റിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |