SignIn
Kerala Kaumudi Online
Saturday, 27 April 2024 8.26 AM IST

പാെലീസും താലൂക്ക് അധികാരികളും കൂട്ടിക്കലില്‍ എത്താതിരുന്നതിനുളള കാരണം വ്യക്തമാക്കണം, രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും പ്രതിപക്ഷ നേതാവ്

vd

കോട്ടയം: ഉരുൾപൊട്ടലുണ്ടായപ്പോൾ കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സ്ഥലം സന്ദർശിച്ചശേഷം മാദ്ധ്യമപ്രർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങൾ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

'ശനിയാഴ്ച കാലത്ത് പത്ത് മണിക്കാണ് ഉരുൾപൊട്ടലുണ്ടായത്. ദുഷ്‌കരമായ സാഹചര്യത്തിലാണ് തെരച്ചിലുകള്‍ നടക്കുന്നതെങ്കിലും ഇന്നലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തത് ഒരു പ്രശ്നമാണ്. ഇന്ന് രാവിലെ മുതലാണ് തെരച്ചില്‍ ആരംഭിച്ചത്.ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷ.മുന്‍ പഞ്ചായത്തംഗം മാത്രമാണ് സംഭവസ്ഥലത്ത് ഒരു ജെ സി ബി യുമായി എത്തിയത്. പാെലീസും താലൂക്കിലെ അധികാരികളും ഇന്നലെ കൂട്ടിക്കലില്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്നതിന് വ്യക്തമായ വിശദീകരണം അധികാരികള്‍ നല്‍കണം' - വിഡി സതീശന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായിട്ടുണ്ടാകുന്ന മലയിടിച്ചിലുകള്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൂട്ടിക്കലിൽ നിന്ന് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുക്കുകയായിരുന്നു. മഴ നാശം വിതച്ച സ്ഥലങ്ങളിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V-D-SATHEESHAN-VISITS KOOTIKKAL-KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.