തൃശൂർ: പൊതു സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനവും അവഗണനയും ശാസ്ത്രരംഗത്തും തീവ്രമാണെന്ന് വിഖ്യാത വാക്‌സിൻ ഗവേഷക ഗഗൻ ദീപ് കാംഗ് പറഞ്ഞു. പ്രൊഫ.വി. അരവിന്ദാക്ഷൻ അവാർഡ്, മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയിൽ നിന്ന് സ്വീകരിച്ച ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ബിരുദ ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും 43% സ്ത്രീകൾ ഉണ്ടെങ്കിലും അവരിൽ നിന്ന് അദ്ധ്യാപകരോ ശാസ്ത്രജ്ഞരോ ആകുന്നത് 14% മാത്രമാണ്. പ്രധാന ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്ത് സ്ത്രീകൾ എത്തുന്നേയില്ലെന്നും അവർ പറഞ്ഞു.
പ്രൊഫ.വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. രാജൻ, ഡോ. നിഷ എം. ദാസ്, ഷീബ അമീർ , ഡോ. ഐശ്വര്യ എസ്. ബാബു, പി.എസ് ഇക്ബാൽ, ഡോ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. പി. മധുസൂദനന്റെ 'അജ്ഞാത ശാസ്ത്രജ്ഞന്മാർ' എന്ന കവിത ഉഷ നമ്പീശൻ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |