തൊടുപുഴ : തൊടുപുഴയിലെ വ്യാപാരിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയവരെ എത്രയും വേഗം പിടി കൂടണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. കഴിഞ്ഞ കുറച്ചു നാളുകളായി തൊടുപുഴയിലെ വ്യാപാരികൾക്ക് സമാധാനത്തോടെ കച്ചവടം ചെയ്യുന്നതിന് സാമൂഹ്യ വിരുദ്ധർ വിലങ്ങുതടിയാണ്.അതിനിടയിലാണ് തൊടുപുഴയിലെ പ്രമുഖ വ്യാപാരി വട്ടക്കുളം സിൽവർ ഹോം ഉടമ ചാക്കോച്ചന്റെ വീടിനു നേരെയുള്ള ആക്രമണം. തൊടുപുഴ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആളൊഴിഞ്ഞ ഇടങ്ങളിലും,കനാലിന്റെ അരികിലും ചെറുപ്പാക്കാരായ യുവാക്കൾ മദ്യവും ലഹരിയും ഉപയോഗിക്കുന്നു.സാമൂഹ്യവിരുദ്ധ ശല്യത്താൽ വലയുന്ന തൊടുപുഴയെ അവരുടെ പിടിയിൽ നിന്നും സംരക്ഷിക്കണമെന്ന് നഗരസഭ അധികാരികളോടും പൊലീസ് അധികൃതരോടും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി .രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |