മാറാട്: കാറിൽ വന്ന് ആഭരണങ്ങൾ അടിച്ചുമാറ്റിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി മാറാട് പൊലീസ്. നൗഷാദ് എന്ന കുഞ്ഞുമോനാണ് അറസ്റ്റിലായത്.
മാറാട് സാഗരസരണിയിലുള്ള കല്ലശ്ശേരി ശൈലജയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവനോളം അഭരണങ്ങൾ കഴിഞ്ഞ ദിവസം കളവു പോവുകയായിരുന്നു. ബേപ്പൂർ ഹാർബറിൽ രാവിലെ ജോലിയ്ക്ക് പോയി ഉച്ച കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. അടുത്ത വീടുകളിൽ അന്വേഷിച്ചപ്പോൾ യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് ശൈലജ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടനെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോൾ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് പ്രശ്നമായി. പിന്നീട് ഇവിടെ വന്നു പോവാറുള്ള ഒരുചുവന്ന കാറിനെ കുറിച്ച് വിവരം ലഭിച്ചു. ഈ സൂചനയാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. മാറാട് ഐ പി എസ് എച്ച് ഒ എൻ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാർ കണ്ടെത്തി ഉടമയെ ചോദ്യം ചെയ്തെങ്കിലും തുമ്പ് ലഭിച്ചില്ല. പിറകെ കാർ പരിശോധിച്ചതോടെ രണ്ടു ജ്വല്ലറികളുടെ പൗച്ചുകൾ ലഭിച്ചതിൽ നിന്നാണ് കേസു തെളിയിക്കാനായത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ എം സി ഹരീഷ്, എ എസ് ഐ എം.സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ ബിജോയ് , ആർ അജീഷ്, കെ ഷിനോജ്, സിവിൽ പൊലീസർമാരായ പി ജാങ്കിഷ്, കെ ഷാജിഷ്, പി.സപ്തസ്വരൂപ്, കെ.ശ്രീജിത്ത് എന്നിവരുൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |