പാറശാല: അതിർത്തിക്ക് സമീപം തമിഴ്നാട് സ്വദേശി വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് 210 ലിറ്റർ വ്യാജ കള്ളും ലഹരി ഗുളികളും നെയ്യാറ്റിൻകര എക്സൈസ് സംഘം പിടിച്ചെടുത്തു. പൊഴിയൂർ ഉച്ചക്കട പാവറക്ക് സമീപത്തെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിലായിരുന്നു റെയ്ഡ്. റോഡരികുകളിൽ അക്കാനി വില്പന നടത്തുന്ന തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് സംഘം പിടിയിലായത്.
രാസവസ്തുക്കൾ കലർത്തി നിർമ്മിക്കുന്ന വ്യാജകള്ളും അക്കാനിയുമാണ് അതിർത്തിയോട് ചേർന്നുള്ള റോഡരികിൽ വില്പന നടത്തുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ലഹരി ഗുളികകളാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സംഘത്തെ കണ്ട് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കള്ള് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ എ.ഐ. ഷാജഹാൻ, എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ഡി.കെ. ജസ്റ്റിൻരാജ്, പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |