ചെന്നൈ: തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ സി. വിജയഭാസ്‌കറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 43 ഇടങ്ങളിലും വിജിലൻസ് റെയ്ഡ് നടത്തി.
അനധികൃത സ്വത്തുക്കൾ സമ്പാദനക്കേസിൽ വിജയഭാസ്‌കറിനും ഭാര്യ രമ്യയ്ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, കോയമ്പത്തൂർ, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വസതികളിലും വിജിലൻസ് സംഘം ഇന്നലെ രാവിലെ പരിശോധന നടത്തുകയായിരുന്നു. 'മദർ തെരസേ' എന്ന പേരിൽ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുള്ളത്. ഇതിലധികവും കള്ളപ്പണം ഉപയോഗിച്ചാണ് ആരംഭിച്ചതെന്നാണ് പരാതി.
നേരത്തേ മുൻ മന്ത്രിമാരായ എം.ആർ. വിജയഭാസ്കർ, എസ്.പി. വേലുമണി, കെ.സി. വീരമണി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |