ന്യൂഡൽഹി:ഇന്ധന വില വര്‍ദ്ധനവിലും ചൈനയുടെ ആക്രമണങ്ങളിലും പ്രധാനമന്ത്രി നിശബ്ദത പുലര്‍ത്തുന്നു എന്ന വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ചെയര്‍പേഴ്‌സണ്‍ അസദുദ്ദീൻ ഒവൈസി.ലഡാക്ക് അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്, കൂടാതെ രാജ്യത്തെ ഇന്ധന വില വര്‍ദ്ധിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ്.കഴിഞ്ഞ ഞായറാഴ്ച പെട്രോളിന് 35 പൈസ വര്‍ദ്ധിച്ച് 105.84 ആയി. എന്നാല്‍ ഇക്കാര്യങ്ങളെകുറിച്ച് പ്രതികരിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാശ്മീരില്‍ നടന്ന വിവിധ എറ്റുമുട്ടലുകളില്‍ നമ്മുടെ ഒന്‍പത് സൈനികരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്.പാകിസ്ഥാന്‍ ജനങ്ങളുടെ ജീവന്‍കൊണ്ട് ട്വന്റി ട്വന്റി കളിക്കുമ്പോള്‍ ഇവിടെ പാകിസ്ഥാനുമൊത്ത് ടി20 മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.ബിഹാറില്‍ നിരവധി സാധാരണ തൊഴിലാളികളാണ് ആസൂത്രിതമായി കൊലചെയ്യപ്പെടുന്നത്. ഇത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പരാജയമാണ് വെളിവാക്കുന്നത്.രാജ്യത്തിന്റെ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് ചെയ്യുകയാണെന്നും അദ്ദേഹം ചേദിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ രണ്ട് കര്‍ഷകര്‍ ശനിയാഴ്ച ജമ്മുകാശ്മീരില്‍ കൊലചെയ്യപ്പെട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |