SignIn
Kerala Kaumudi Online
Saturday, 27 April 2024 1.50 AM IST

മോദിയെ 007നോട് ഉപമിച്ച് ടിഎംസി നേതാവ്, പക്ഷേ അക്കങ്ങളിൽ ഒളിച്ചു വച്ചിരിക്കുന്നത് പരിഹാസം

modi-007

ന്യൂഡൽഹി: ജയിംസ് ബോണ്ട് സിനിമയുടേതിന് സമാനമായ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി ഡെറെക് ഒബ്രിയൻ. അവർ എന്നെ 007 എന്ന് വിളിക്കുന്നു. 0 വികസനം, 0 സാമ്പത്തിക വളർച്ച, 7 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത എന്നിങ്ങനെയുളള വരികളും ചിത്രത്തിൽ ഉണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു രാജ്യസഭാ എംപിയായ ഒബ്രിയൻ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.

ഇന്ത്യയുടെ ജി.ഡി.പി 2019-20 ന്റെ നാലാം പാദത്തിൽ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.1 ശതമാനത്തിലേക്ക് താഴ്ന്നു. 2014ലെ 7-8 ശതമാനം ഉയർന്നതിൽ നിന്ന് ജി.ഡി.പിയുടെ വലിയ പതനത്തിന് കാരണം നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നതുമാണ്. അതേസമയം ശനിയാഴ്ച, ടി.എം.സി വൈസ് പ്രസിഡന്റ് യശ്വന്ത് സിൻഹ കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി. പെട്രോൾ, ഡീസൽ, എൽ.പി.ജി വില എന്നിവയുടെ ദൈനംദിനവും അന്യായവുമായ വർദ്ധനവ് മറ്റെവിടെയും ആളുകൾ സഹിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

2014 ൽ സർക്കാർ 75,000 കോടി രൂപ നികുതിയായി ശേഖരിച്ചിരുന്നുവെങ്കിൽ ഇന്ന് 3.50 ലക്ഷം കോടി രൂപ സമാഹരിക്കുന്നു. പകൽ കൊള്ളയല്ലേ എന്നും അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ മുൻ കേന്ദ്രമന്ത്രികൂടിയായ സിൻഹ ചോദിച്ചു. സെപ്തംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ, കോൺഗ്രസ് എം.പി മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ 70 വർഷംകൊണ്ട് നിർമ്മിച്ച ആസ്തികൾ പണമാക്കുന്നതിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത് ഏഴ് വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണെന്ന് ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, BJP, TMC, OO7, JAMESBOND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.