വാഷിംഗ്ടൺ: മുഖ്യ സാമ്പത്തിക ഉപദേശകയായ ഗീത ഗോപിനാഥ് ജനുവരിയിൽ സ്ഥാനമൊഴിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ഹാർവഡ് യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണിത്. ഗീത ഗോപിനാഥ് ഐ.എം.എഫിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചതായും ഐ.എം.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
2018 ഒക്ടോബറിലാണ് 49കാരിയും മലയാളിയുമായ ഗീത ഗോപിനാഥിനെ ഐ.എം.എഫ് മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചത്. മൗരി ഒാബ്സ്റ്റ് ഫീൽഡിന്റെ പിൻഗാമിയായിരുന്നു നിയമനം. കണ്ണൂർ മയ്യിൽ സ്വദേശിയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ഹാർവഡ് യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറായ ഗീത ഗോപിനാഥ്, കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവഡിൽ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഒഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |