റിയാദ്: സൗദിയിൽ നഗരഭാഗങ്ങളിലുളള ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നടത്തുന്നവർ വൃത്തിയും ശുചിത്വവും കർശനമായി പാലിക്കണമെന്ന് അറിയിപ്പ്. ഭക്ഷണശാലകൾ, ധാന്യങ്ങളും മറ്റ് വസ്‌തുക്കളും വിൽപന നടത്തുന്ന സൂക്കുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കർശനമായി ഇത് നടപ്പാക്കുക. റിയാദ്, ജിദ്ദ ഉൾപ്പടെ നഗരങ്ങൾ ലോക നിലവാരത്തിൽ ആക്കി മാറ്റുന്നതിനാണ് ഇത്തരത്തിൽ തീരുമാനം.
വൃത്തിയില്ലാതെ കണ്ടെത്തിയാൽ സ്ഥാപനം അടപ്പിക്കും. ആദ്യം മുന്നറിയിപ്പ് നൽകി വൃത്തിയില്ലാത്തതിനെ കുറിച്ച് മുനിസിപ്പാലിറ്റി രേഖയിൽ രേഖപ്പെടുത്തും. പിന്നീട് ആവർത്തിച്ചാൽ 10,000 റിയാൽ വരെ ശിക്ഷ നൽകും. പിന്നീട് ശിക്ഷകൾക്ക് തുക ഇരട്ടിക്കും. ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതുമായ ഇടങ്ങൾ, വാഷ് റൂം, ശുചിമുറി എന്നിവിടങ്ങളിൽ പരിശോധിച്ച് വൃത്തിഹീനമായാൽ വലിയ ശിക്ഷ ലഭിക്കും. ഇവിടങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് വൃത്തിയെ കുറിച്ച് പരാതിപ്പെടാം. ജിദ്ദയിലും ദമാമിലും ഇത്തരത്തിൽ ലോകപ്രശസ്‌ത സ്ഥാപനങ്ങൾ തന്നെ പരാതിയെ തുടർന്ന് പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |