തിരുവനന്തപുരം: ജനങ്ങൾക്ക് ഭീമമായ തുകയുടെ വെള്ളക്കരം അടിച്ചേൽപ്പിക്കുന്ന വാട്ടർ അതോറിട്ടിക്ക് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ അക്കിടി പറ്റി.
വാട്ടർ അതോറിട്ടി വെള്ളക്കരമായി നൽകിയത് 49.61 ലക്ഷത്തിൻെറ ബിൽ. പൊതുഭരണ വകുപ്പ് അത് 3,02,735 രൂപയായി കുറച്ചു. ഈ തുകയാണ് പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗം അണ്ടർ സെക്രട്ടറി വെളളയമ്പലം സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് നൽകിയത്. സെക്രട്ടേറിയറ്റിലെയും അനക്സിലെയും 12 കണക്ഷനുകളിൽ വെള്ളം നൽകിയതിനാണ് ബിൽ.
സെക്രട്ടേറിയറ്റിൽ വെള്ളം ഉപയോഗിക്കുന്നതിന് ഒരു കണക്കുമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മന്ത്രിമാരുടെ ഓഫീസുകളിലും എല്ലാ ബ്ളോക്കിലുമായി അനവധി ബാത്ത് റൂമുകളും പൈപ്പ് ലൈനുകളുമാണുള്ളത്. ആ കണക്ക് വച്ച് നോക്കുമ്പോൾ 49.61 ലക്ഷം കൂടിയ തുകയല്ല. പക്ഷേ , കളി സെക്രട്ടേറിയറ്റിനോട് വേണ്ട.
വെള്ളക്കരം
ഉടൻ അടയ്ക്കണം
വെള്ളക്കരം കുടിശിക ഉടൻ അടയ്ക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. കുടിശിക ഒറ്റത്തവണ അടയ്ക്കാൻ സാധിക്കാതെ വന്നാൽ ബന്ധപ്പെട്ട സബ് ഡിവിഷൻ /ഡിവിഷൻ/ സർക്കിൾ ഓഫീസിൽ ഗഡുക്കളായി അടയ്ക്കാം. https://epay.kwa.kerala.gov.in/ എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി ഓൺലൈനായും ബി.ബി.പി.എസ് വഴി വിവിധ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ചും അടയ്ക്കാമെന്നും അറിയിപ്പിലുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ തുടങ്ങിയവ കുടിശിക ഉടൻ അടയ്ക്കണം. ഗാർഹികേതര കണക്ഷനുകളുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടയ്ക്കാം. കേടായ മീറ്ററുള്ള ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ മീറ്റർ സ്ഥാപിക്കണം. കുടി വെള്ള കണക്ഷൻെറ രേഖകളില്ലാത്തവർ അതോറിട്ടിയെ അറിയിക്കണം. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |