SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.06 PM IST

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘട്ടനം, പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

Increase Font Size Decrease Font Size Print Page
ambulance-driver

കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.

ബുധനാഴ്ച കൊട്ടാരക്കര വിജയാ ആശുപത്രിയിൽ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്.

സംഘർഷത്തിനിടെ കല്ലു കൊണ്ട് ചിലരെ ഇടിച്ചു. സമീപത്തുണ്ടായിരുന്ന നോ പാർക്കിംഗ് ബോർഡ് ഉപയോഗിച്ചും അടിച്ചു. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കുത്തേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയ രാഹുലിനെ പിന്തുടർന്നെത്തി വീണ്ടും ആക്രമിച്ചു. ഓപ്പറേഷൻ തിയേറ്ററിലും പ്രസവ മുറിയിലുമൊക്കെ കയറി രാഹുൽ രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രിയുടെ ഉപകരണങ്ങളും ചില്ലുകളും അക്രമിസംഘം തകർത്തു. പൊലീസ് എത്തുന്നതിനു മുമ്പ് അക്രമികൾ രക്ഷപ്പെട്ടു.

രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരൻ വിനീത് എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഖിൽ, സജയകുമാർ, വിജയകുമാർ, ലിജിൻ, രാഹുൽ, സച്ചു എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു. 1,37,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ പരാതി.

TAGS: CASE DIARY, KOTTARAKKARA, FIGHT, FIGHTER, AMBULANCE, NUMBER, NEAR ME, DEATH, CCTV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.