കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് നവംബർ 11കനം നിലപാടറിയിക്കണമെന്ന് ഇ.ഡിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇനി സമയം നീട്ടി നല്‍കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ഹരിപാല്‍ വ്യക്തമാക്കി. കേസിൽ എ.എസ്.ജി ഹാജരാകുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്നും കൂടുതല്‍ സമയം തേടിയിരുന്നു. ഇ. ഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹര്‍ജിക്കാരനായ സലീം മടവൂരിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ പിടികൂടിയതെന്നും കേസ് എൻഫോഴ്‌സ്മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് താന്ത്രിക് നേതാവ് സലീം മടവൂർ കോടതിയെ സമീപിച്ചത്.കേസിൽ കൂടുതൽ പണം അന്വേഷണ സംഘം ഈ മാസം കണ്ടെടുത്തിരുന്നു. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടരന്വേഷണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |