കോട്ടയം: കൊവിഡും ലോക്ഡൗണും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിനെയും പ്രതികൂലമായി ബാധിച്ചു. പുനരാരംഭിച്ച ക്യാമ്പ് പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോൾ 37009 പശുക്കൾക്കും 2275 എരുമകൾക്കുമാണ് കുത്തിവെയ്്പ്പ് നൽകാനായത്. 1693 പശു, 1649 എരുമ എന്നിവയിൽ അടയാള കമ്മൽ അടിച്ച് ഐ.എൻ.എ.പി.എച്ച് പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
മുൻപ് ആറുമാസത്തിലൊരിക്കലാണ് കുത്തിവയ്പ് നൽകിയിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് കാലതാമസം വന്നു. കുത്തിവയ്പ്പ് മുടങ്ങിയതോടെ കുളമ്പുരോഗം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ ജില്ലയിൽ 77968 കന്നുകാലികൾക്കും 6787 പന്നികൾക്കും 1547 പശുക്കിടാങ്ങൾക്കും വാക്‌സിൻ നൽകിയിരുന്നു.
കൊവിഡ് കാലത്ത് കൂടുതൽ ആളുകൾ കന്നുകാലികളെ വളർത്താൻ തുടങ്ങിയിരുന്നു.അതിനാൽ ഇത്തവണ എരുമയ്ക്കും പശുവിനും മാത്രമാണ് വാക്‌സിനേഷൻ നൽകുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പൊതുവേ വാക്‌സിനേഷൻ നടക്കുക. വാക്‌സിനേഷനു ശേഷം കുറച്ചുകാലം പശുക്കളിൽ പാലുത്പാദനത്തിൽ കുറവുണ്ടാകും. ഫെബ്രുവരിയിൽ കുത്തിവെയ്പ് എടുക്കുന്നത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കണമെന്നും ഉഷ്ണകാലത്തിന്റെ തുടക്കമായതിനാൽ പാലുത്പാദനത്തിൽ കുറവുണ്ടാകാമെന്ന് കർഷകർ പറയുന്നു. നവംബർ മൂന്നിന് വാക്‌സിനേഷൻ ക്യാമ്പ് അവസാനിക്കും.
ജില്ലയിൽ ആകെ
പശു :81059,
പോത്ത് : 6163,
ആട് : 94977
മുടങ്ങിക്കിടന്ന പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ 45.03 ശതമാനം മാത്രമാണ് പൂർത്തീകരിക്കാനായത്.
- ഷാജി പണിക്കശേരി ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |